അമിത് ഷാ എത്ര കിലോയുണ്ട് !
അമിത് ഷാ എത്ര കിലോയുണ്ട് !
Thursday, September 3, 2015 12:30 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: അമിത് ഷാ എത്ര കിലോ കാണും. സംശയം അന്വേഷണ കമ്മീഷന്റേതായതുകൊണ്ട് തൂക്കി നോക്കി തന്നെ ബോധിപ്പിക്കണം. ബിഹാറിലെ പാറ്റ്ന ഗസ്റ് ഹൌസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും സംഘവും ലിഫ്റ്റില്‍ കുടുങ്ങിയതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന സമിതിയാണു വിചിത്രമായൊരു അന്വേഷണത്തിനു വഴി തേടുന്നത്.

കഴിഞ്ഞ മാസം 20നാണു ബിജെപി അധ്യക്ഷന്‍ അമിത്ഷായും സംഘവും കയറിയ ലിഫ്റ്റ് പണി മുടക്കിയത്. ഷായൊടൊപ്പം ഭൂപേന്ദ്രര്‍ യാദവ്, സൌദാന്‍ സിംഗ് എന്നീ ബിജെപി നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് ഉണ്ടായിരുന്നത്. ഇവരുടെയെല്ലാം ഭാരം പരിശോധിക്കണമെന്നാണു ഇതു സംബന്ധിച്ച അന്വേണം നടത്തുന്ന സമിതിയുടെ ആവശ്യം. ലിഫ്റ്റ്, ഓപ്പറേറ്റര്‍, പാറ്റ്ന ഗസ്റ് ഹൌസിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്നിവരോടും നേരിട്ടു ഹാജരാകണമെന്നും അന്വേഷണ സമിതി ആവശ്യപ്പെടും.

ബിജെപി ദേശീയ അധ്യക്ഷന്‍ ലിഫ്റ്റില്‍ കുടുങ്ങിയതിനു പിന്നില്‍ ഗൂഢാലോചനയുണ്െടന്നു സംസ്ഥാന നേതൃത്വം ആരോപിച്ചിരുന്നു. എന്നാല്‍, ഉള്‍ക്കൊള്ളാനാവുന്നതിലും അധികഭാരം കയറിയതിനാലാണു ലിഫ്റ്റ് പണി മുടക്കിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

340 കിലോ ആയിരുന്നു ലിഫ്റ്റിന്റെ ശേഷി. ലിഫ്റ്റില്‍ കയറിയ അമിത്ഷാ ഉള്‍പ്പടെയുള്ള അഞ്ചു പേരുടെയും ഭാരം ഇതില്‍ കൂടുതല്‍ ഉണ്ടായിരുന്നോ എന്നറിയാനാണ് അന്വേഷണ കമ്മീഷന്‍ തൂക്കി നോക്കാനൊരുങ്ങുന്നത്.


പത്തു മിനിട്ടോളം ലിഫ്്റ്റിനുള്ളില്‍ കുടുങ്ങിയ ബിജെപി അധ്യക്ഷനെയും സംഘത്തെയും സിആര്‍പിഎഫ് സംഘമെത്തി വാതില്‍ പൊളിച്ചാണു പുറത്തെത്തിച്ചത്.

സംഭവത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനും ബിജെപി നേതാക്കളും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ഗൂഢാലോചന എന്നാരോപിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ കാബിനറ്റ് സെക്രട്ടറിയേറ്റില്‍ നിന്നുള്ള പ്രിന്‍സിപ്പില്‍ സെക്രട്ടറി ശിശില്‍ സിന്‍ഹ അധ്യക്ഷത വഹിക്കുന്ന അന്വേണസമിതിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദീപക് പ്രസാദ്, ഊര്‍ജ സെക്രട്ടറി പ്രത്യായ അമൃത്, എഡിജി സുനില്‍ കുമാര്‍ എന്നിവരാണുള്ളത്. 1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് അനുസരിച്ചാണു സമിതി രൂപീകരിച്ചരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.