ഷീന വധം: പ്രതികളുടെ കസ്റഡി കാലാവധി നീട്ടി
ഷീന വധം: പ്രതികളുടെ കസ്റഡി കാലാവധി നീട്ടി
Tuesday, September 1, 2015 12:23 AM IST
മുംബൈ: ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റിലായ അമ്മ ഇന്ദ്രാണി മുഖര്‍ജി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, ഡ്രൈവര്‍ ശ്യാം റായി എന്നിവരുടെ കസ്റഡി കാലാവധി ഈമാസം അഞ്ചുവരെ നീട്ടി. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് എസ്.എം. ചന്ദഗഡെയാണു ഇവരെ കസ്റഡിയില്‍ വിട്ടത്. ഷീനയുടെ സഹോദരന്‍ മിഖായേല്‍ ബോറയെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 328 വകുപ്പു പ്രകാരം ഇന്ദ്രാണിക്കും സഞ്ജയ് ഖന്നയ്ക്കുമെതിരേ കേസെടുത്തതായി പോലീസ് കോടതിയെ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നിനു കനത്ത പോലീസ് കാവലിലാണു പ്രതികളെ കോടതിയിലെത്തിച്ചത്. മൂവരുടെയും കസ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. പ്രതികളെ കാണാന്‍ നൂറുകണക്കിനാളുകളാണു കോടതി പരിസരത്ത് തടിച്ചുകൂടിയത്.

സഞ്ജയ് ഖന്നയുടെ പാസ്പോര്‍ട്ട് കണ്െടത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഉപയോഗപ്പെടുത്തിയാണു പ്രതികള്‍ ഗൂഢാലോചന നടത്തിയത്. കൊല്ലപ്പെട്ട ഷീനയുടെ വസ്ത്രങ്ങളും മൊബൈല്‍ഫോണും കാണാതായതായി പോലീസ് കോടതിയെ ബോധിപ്പിച്ചു.

ഷീന കൊല്ലപ്പെട്ട 2012 ഏപ്രില്‍ 24ന് അമ്മ ഇന്ദ്രാണിയും സഞ്ജയ് ഖന്നയും ചേര്‍ന്ന് തനിക്കു പാനീയത്തില്‍ വിഷം കലക്കി നല്‍കിയതായും ഷീനയെ കൊലപ്പെടുത്തി തിരിച്ചെത്തിയപ്പോള്‍ താന്‍ രക്ഷപ്പെട്ടതായും മിഖായേല്‍ മൊഴി നല്കിയിരുന്നു. മൂന്നുതവണ തനിക്കുനേരേ വധശ്രമം ഉണ്ടായതായി മിഖായേല്‍ പറഞ്ഞിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സഞ്ജയ് ഖന്ന, തന്റെ മകള്‍ വിധിയെ കൊലപ്പെടുത്താന്‍ മിഖായേലും ഷീനയും ഗൂഢാലോചന നടത്തിയതായി ആരോപിച്ചു. ഇന്നലെ കോടതിയില്‍ ഖന്നയുടെ മകള്‍ വിധി എത്തിയിരുന്നു.


പ്രതികളെ അന്യായമായി കസ്റഡിയില്‍ വയ്ക്കുകയാണെന്നും കുടുംബാംഗങ്ങളെപോലും കാണാന്‍ അനുവദിക്കുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകരായ ഗുഞ്ചന്‍ മംഗള, ഋഷികേശ് മുന്ദേര്‍ഗി എന്നിവര്‍ കോടതിയില്‍ വാദിച്ചു. 90 മണിക്കൂര്‍വരെ പ്രതികളെ ചോദ്യംചെയ്യുന്നതിനാല്‍ വീണ്ടും കസ്റഡിയില്‍വിടരുതെന്ന ഇവരുടെ വാദം കോടതി തള്ളിക്കളഞ്ഞു.

സ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെയും ഇന്ദ്രാണിയുടെയും മുംബൈ വര്‍ളിയിലെ വസതിയില്‍നിന്നു വലിയൊരു സ്യൂട്ട് കേസ് കഴിഞ്ഞദിവസം പോലീസ് കണ്െടടുത്തിരുന്നു. മിഖായേലിനെ കൊലപ്പെടുത്താന്‍ കരുതിയതാണിതെന്നു പോലീസ് പറഞ്ഞു. പ്രതികളെ തെളിവെടുപ്പിനായി കഴിഞ്ഞദിവസം ഷീനയുടെ മൃതാവശിഷ്ടങ്ങള്‍ മറവുചെയ്ത റായ്ഗഡിലെത്തിച്ചിരുന്നു. മൃതദേഹം മറവുചെയ്തത് എങ്ങനെയെന്ന് പ്രതികള്‍ പോലീസിനോടു വിവരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.