ബിജെപി എംപി അധിക്ഷേപിച്ചെന്നു വനിതാ എംപിമാരുടെ പരാതി
Wednesday, August 5, 2015 12:25 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബഹളത്തിനിടെ മുതിര്‍ന്ന ബിജെപി അംഗം ലൈംഗിക ചുവയുള്ള അധിക്ഷേപം നടത്തിയെന്നു ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നുള്ള പി.കെ ശ്രീമതി അടക്കം അഞ്ചു വനിതാ എംപിമാര്‍ ലോക്സഭ സ്പീക്കര്‍ക്കു പരാതി നല്‍കി. കോണ്‍ഗ്രസിലെ രഞ്ജീത് രഞ്ജന്‍, സുഷ്മിത ദേവ് എന്‍സിപിയിലെ സുപ്രിയ സുലെ, ത്രിണമൂലിലെ അര്‍പിത ഘോഷ്, സിപിഎമ്മിലെ പി.കെ ശ്രീമതി എന്നിവരാണ് സ്പീക്കര്‍ സുമിത്ര മഹാജനു പരാതി നല്‍കിയത്. ബിജെപിയിലെ രമേഷ് ബിധുരിക്കെതിരേയാണു പരാ തി.

സ്പീക്കര്‍ 25 എംപിമാരെ സസ്പെന്‍ഡു ചെയ്തതിനു പിന്നാലെ സഭയിലുണ്ടായ ബഹളത്തിനിടെ ബിധുരി തങ്ങളെ അധിക്ഷേപിച്ചെന്നാണു പരാതി.

ഇതിനു മുമ്പും ബിധുരി സഭയില്‍ മോശം പരാമര്‍ശം നടത്തിയിട്ടുണ്െടന്നും പരാതിയില്‍ പറയു ന്നു. നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനിടെ ബിധുരി നാലു തവണ ഇത്തരത്തില്‍ അധിക്ഷേപിച്ചിട്ടുണ്െടന്നു രഞ്ജീത് രഞ്ജന്‍ പറയുന്നു. ബജറ്റ് ചര്‍ച്ചയ് ക്കിടെ വിധവകള്‍ക്കുള്ള സഹായം അഭ്യര്‍ഥിച്ചു സംസാരിക്കുന്നതിനിടെ ഭര്‍ത്താവിനെ ഉപേക്ഷിച്ചു വന്നാല്‍ ആനൂകൂല്യം ലഭ്യമാക്കാമെന്നു രമേഷ് ബിധുരി ആക്ഷേപിച്ചതായും രഞ്ജിത് രഞ്ജന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.


ആസാമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് പാര്‍ട്ടി നിലപാടിനെ അധിക്ഷേപിക്കുന്നതു പോലെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതു ശരിയല്ലെന്നു വ്യക്തമാക്കി.

പല പ്രശ്നങ്ങളിലും കോണ്‍ഗ്രസും ബിജെപിയും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുമെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ അനുവദിക്കാനാവില്ലെന്നും സുഷ്മിത ദേവ് വ്യക്തമാക്കി. എന്നാല്‍, തെക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായ രമേഷ് ബിധുരി തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

മൂന്നു തവണ എംപിയായിട്ടുള്ള താന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തില്ലെന്നു പറഞ്ഞ ബിധുരി പരാതിക്കാര്‍ക്കു വേണമെങ്കില്‍ സഭാ രേഖകള്‍ പരിശോധിക്കാവുന്നതാണെന്നും വ്യക്തമാക്കി. ഇന്നലെ സഭ പിരിഞ്ഞ ഉടന്‍ തന്നെ ബീഹാറില്‍ നിന്നുള്ള രഞ്ജീത് രഞ്ജന്‍ നല്‍കിയ പരാതിയില്‍ മറ്റു നാലു വനിതാ എംപിമാരും കക്ഷി ചേരുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.