ദേവയാനി ഖോബ്രഗഡേ പ്രവാസി മലയാളികളുടെ ചുമതലയുള്ള ഡയറക്ടര്‍
ദേവയാനി ഖോബ്രഗഡേ പ്രവാസി മലയാളികളുടെ ചുമതലയുള്ള  ഡയറക്ടര്‍
Saturday, August 1, 2015 12:12 AM IST
ന്യൂഡല്‍ഹി: അമേരിക്കയിലെ ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവ യാ നി ഖോബ്രഗഡേയെ കേരളത്തിന്റെ ചുമത ല യുള്ള ഡയറക്ടറായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു. വീട്ടു ജോലിക്കാരിയുടെ വീ സാചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ന്യൂയോര്‍ക്കില്‍ അറസ്റിലാകുകയും തടവി ല്‍ കഴിയുകയും ചെയ്തതിനുശേഷം ദേവയാനിയെ ഇന്ത്യ തിരികെ വിളിക്കുകയാ യി രുന്നു. ഇത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

1999 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് ദേവയാനി ഖോബ്രഗഡേ. ദേവയാനിയുടെ ഭര്‍ത്താവിന് അമേരിക്കന്‍ പൌരത്വമാണുള്ളത്. തന്റെ മക്കള്‍ക്ക് ഇന്ത്യന്‍ പൌരത്വം തേടിയുള്ള ദേവയാനിയുടെ അപേക്ഷ അടുത്തയിടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു.

കേരളത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ വിദേശരാജ്യങ്ങളില്‍ അവതരിപ്പിക്കുക, ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെയുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുക, സംസ്ഥാനത്തിനു വേണ്ട നിക്ഷേപ സമാഹരണ പരിപാടികളില്‍ പ്രതിനിധിയാകുക, വിദേശ രാജ്യങ്ങളുമായുള്ള സാംസ്കാരിക വിനിമയം എന്നിവയാണ് ഡയറക്ടര്‍ എന്ന നില യില്‍ ദേവയാനിയുടെ പുതിയ ചുമത ലകള്‍. ഇത് ഏറ്റെടുക്കാന്‍ ത നിക്കു താത്പര്യമുണ്െടന്ന് അടുത്തി ടെ കേരളം സന്ദര്‍ശിച്ചപ്പോ ള്‍ ദേവയാ നി വ്യക്തമാക്കിയിരുന്നു. ഇക്കാ ര്യം കേരള മുഖ്യമ ന്ത്രി ഉമ്മന്‍ ചാണ്ടിയെ യും നോര്‍ക്ക അധികൃതരെയും അറിയിച്ചതായും അവര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ അനുകൂല താത്പര്യം പ്രകടിപ്പിച്ചതായും അവര്‍ വ്യക്തമാക്കി. വീട്ടു വേലക്കാരിയായ സംഗീത റിച്ചാര്‍ഡ്സിന്റെ വിസ അപേക്ഷയില്‍ വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു പരാതി. ഇന്ത്യയുടെ വിദേശ പ്രതിനിധിയെ കൈയാമം വച്ചു അറസ്റ് ചെയ്തതിനും വിവസ്ത്രയാക്കി ദേഹ പരിശോധന നടത്തിയതിനും എ തിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിനു വരെ ദേവയാനിയുടെ കേസ് അകല്‍ച്ചയുണ്ടാക്കി.


ഇന്ത്യന്‍ സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2.5 ലക്ഷം യുഎസ് ഡോളറിന്റെ ബോണ്ടിലാണ് പിന്നീട് ദേവയാനിയെ ഇന്ത്യയിലേക്കു വരാന്‍ അനുവദിച്ചത്. എങ്കിലും ദേവയാനിക്കെതിരായ കേസുകള്‍ അമേരിക്ക പിന്‍വലിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.