ഡോ. സുനിതി സോളമന്‍ അന്തരിച്ചു
ഡോ. സുനിതി സോളമന്‍ അന്തരിച്ചു
Wednesday, July 29, 2015 12:15 AM IST
ചെന്നൈ: എച്ച്ഐവി ഗവേഷക ഡോ. സുനിതി സോളമന്‍ (76) അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്നു രണ്ടു മാസമായി ചികിത്സയിലായിരുന്നു. എച്ച്ഐവി സാന്നിധ്യം ഇന്ത്യയില്‍ കണ്െടത്തിയത് ഡോക്ടര്‍ സുനിതിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

ചെന്നൈയിലെ വൈ.ആര്‍. ഗെയിറ്റേണ്ട് സെന്റര്‍ ഫോര്‍ എയ്ഡ്സ് റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ (വൈആര്‍ജി കെയര്‍) സ്ഥാപകയാണ്. ഭര്‍ത്താവ് ഡോ. സോളമന്‍ വിക്ടര്‍ 2006ല്‍ മരിച്ചു. ഡോ. സുനില്‍ സോളമന്‍ മകനാണ്.

ചെന്നൈയിലെ ആറ് ലൈംഗികത്തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയില്‍ 1986-ലാണു സുനിതിയും സംഘവും ഇന്ത്യയില്‍ ആദ്യമായി എയ്ഡ്സ്ബാധ കണ്െടത്തിയത്. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലും പിന്നീട് അമേരിക്കയിലെ പരീക്ഷണശാലയിലുമാണു രക്തസാമ്പിളുകള്‍ പരിശോധിച്ചത്. മൈക്രോബയോളജിയില്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്നു വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ സുനിതി സോളമന്‍ രാജ്യത്തെ എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.