ഭക്ഷിക്കാനില്ലാത്തവര്‍ കൂടുതല്‍ ഇന്ത്യയില്‍
Friday, May 29, 2015 11:20 PM IST
ന്യൂഡല്‍ഹി: ലോകത്തു വിശപ്പു മാറ്റാന്‍ വകയില്ലാത്തവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളതു ഇന്ത്യയിലാണെന്നു യുഎന്‍ വാര്‍ഷിക റിപ്പോര്‍ട്ട്. അതേസമയം, ലോകത്താകമാനം 1990-92 കാലയളവിനെ അപേക്ഷിച്ചു 2014-15ല്‍ ഈ സംഖ്യയില്‍ കുറവുണ്ടായിട്ടുണ്ട്. ചൈന ഇക്കാര്യത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു.

ഇന്ത്യയിലും 1990-92 കാലയളവിനെ അപേക്ഷിച്ചു ഇത്തരം ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. അന്നു 21കോടി ജനങ്ങള്‍ വിശപ്പ് അനുഭവിച്ചിരുന്നെങ്കില്‍ ഇന്നു 19.4 കോടിയായി കുറഞ്ഞിട്ടുണ്ട്. പക്ഷേ, ചൈനയില്‍ ഇത്തരക്കാരുടെ സംഖ്യയില്‍ വന്ന കുറവ് ഇന്ത്യയിലേതിനേക്കാള്‍ കൂടുതലാണ്. സംഘടനയുടെ നിരീക്ഷണത്തിലുള്ള 129 രാജ്യങ്ങളില്‍ 72 എണ്ണവും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച, കര്‍ഷകമേഖയിലെ നിക്ഷേപം, സാമൂഹ്യസുരക്ഷ, രാഷ്ട്രീയ സ്ഥിരത എന്നിവയാണു വിശക്കുന്നവരുടെ മോചനത്തിനായി റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന പരിഹാരങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.