പഞ്ചാബ് പെണ്‍കുട്ടിയുടെ മരണം ദൈവനിശ്ചയമെന്നു മന്ത്രി
Sunday, May 3, 2015 11:09 PM IST
ന്യൂഡല്‍ഹി: പഞ്ചാബില്‍ ഓടുന്ന ബസില്‍ പീഡനശ്രമത്തിനിടെ ബ സില്‍ നിന്നു പുറത്തേക്കെറി യപ്പെട്ട പെണ്‍കുട്ടി കൊല്ലപ്പെട്ടതു ദൈവനിശ്ചയമനുസരിച്ചാണെന്നു പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി സുര്‍ജിത് സിംഗ് രാഖ്ര. കുറ്റവാളികളെ ന്യായീകരിച്ചുള്ള അകാലിദള്‍ മന്ത്രിയുടെ പ്രസ്താവന വിവാദമായി.

കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവേയാ ണു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഭരണകക്ഷിയായ അകാലിദള്‍ എംഎല്‍എ സംഭവത്തെ അപകടം എന്നു വിശേഷിപ്പിച്ചതിനു തൊട്ടുപിന്നാലെയാണു മന്ത്രി വിവാദ പ്രസ്താവന യുമായി രംഗത്ത് വന്നത്.

"ദൈവനിശ്ചയത്തിനെതിരേ നിലകൊളളാന്‍ ആര്‍ക്കും ആകില്ല. കാറിനും വിമാനത്തിനും വരെ അപകടം സംഭവിക്കുന്നു, എല്ലാം ദൈവഹിത പ്രകാരമാണ്''ഇങ്ങനെയാ യിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാമെങ്കിലും അപകടമോ മറ്റെന്തെങ്കിലുമോ ആണെങ്കില്‍ തന്നെ പ്രകൃതിയുടെ വിധിക്കെതിരേ ആര്‍ക്കാണു നില കൊ ള്ളാന്‍ സാധിക്കുകയെന്നും മന്ത്രി ചോദിക്കുന്നു.


പഞ്ചാബിലെ മോഗയില്‍ പീഡ നശ്രമം ചെറുത്ത പതിന്നാലു വയസുകാരിയെ ബസില്‍ നിന്നും എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയ്ക്കും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.