നേപ്പാള്‍: 20,000 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
Wednesday, April 29, 2015 12:37 AM IST
ന്യൂഡല്‍ഹി: നേപ്പാളില്‍ കുടുങ്ങിയ ഇരുപതിനായിരം ഇന്ത്യക്കാരെ രക്ഷിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നേപ്പാളിലെ വിവിധഭാഗങ്ങളിലായിരുന്ന ഇവരെ ഇന്ത്യന്‍ അതിര്‍ത്തിനഗരമായ റക്സോളിലെത്തിച്ചിട്ടുണ്ട്.

ഇന്ത്യക്കാരെ അവരവരുടെ സ്ഥലത്തെത്തിക്കുവാന്‍ വിപുലമായ ഒരുക്കങ്ങള്‍ രക്ഷാസേനയും ഗവണ്മെന്റും നടപ്പാക്കിയിട്ടുണ്െടന്ന് അദ്ദേഹം വ്യക്തമാക്കി.ട്രെയിന്‍, ബസ് വിമാന സൌകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ട്രെയിനുകളില്‍ കൂടുതലായി ഏഴുബോഗികള്‍ വീതം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നു ബസുകളും ആംബുലന്‍സുകളും അതിര്‍ത്തിയിലേക്ക് അയച്ചിട്ടുണ്ട്. ഇന്നലെമുതല്‍ റോഡുമാര്‍ഗം യാത്രക്കാര്‍ ഗോരഖ്പൂരിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്. റക്സോളിന്‍നിന്നു ഹൌറയിലേക്കുള്ള മിഥില എക്സ്പ്രസ് ഇന്നലെ നിരവധി യാത്രക്കാരുമായി പുറപ്പെട്ടു. ഇന്നലെ രാത്രി കൊല്‍ക്കത്തയിലേക്ക് പ്രത്യേക ട്രെയിന്‍സര്‍വീസ് ഉണ്ടായിരുന്നു. സീതാര്‍മാഹി വഴി റക്സോളില്‍നിന്നു ഹാജിപൂരിലേക്കുള്ള സദ്ഭാവന എസ്പ്രസിലും പരമാവധി ബോഗികള്‍ ഘടിപ്പിച്ചിട്ടുണ്ട്.റക്സോളില്‍ നിന്നു ഗോരഖ്പൂരിലേക്കു സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്െടന്നു മന്ത്രി പറഞ്ഞു.


നേപ്പാളില്‍ നിന്നു വരുന്നവരുടെ കൈവശം നേപ്പാള്‍ കറന്‍സി നോട്ടുമാത്രമേ ഉള്ളുവെങ്കില്‍ ക്രയവിക്രയത്തിനു ബുദ്ധിമുട്ടു നേരിടാതിരിക്കാന്‍ റക്സോളില്‍ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.