മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ദുരൂഹമരണക്കേസ് സിബിഐക്കു വിടണമെന്നു ഹൈക്കോടതി
Sunday, April 26, 2015 12:20 AM IST
ചെന്നൈ: എംബിബിഎസ് വിദ്യാര്‍ഥിനി പ്രിയദര്‍ശിനിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ഉടന്‍ സിബിഐക്കു കൈമാറണമെന്നു പുതുച്ചേരി പോലീസിനോടു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണു ജസ്റീസ് പി. എന്‍. പ്രകാശിന്റെ ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നുമുള്ള വാദം കോടതി ശരിവച്ചു.

2012 മേയ് 17നാണു പുതുച്ചേരി മനകുല വിനായകര്‍ മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി പ്രിയദര്‍ശിനിയെ ഹോസ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്െടത്തിയത്. അന്നു രാത്രി 8.45നു പ്രിയദര്‍ശിനിയുടെ കൂട്ടുകാരിയാണു വീട്ടിലേക്കു വിളിച്ചു വിവരം അറിയിച്ചത്.


പ്രിയദര്‍ശിനിയുടെ കാമുകനായ പ്രദീപിനു മരണവുമായി ബന്ധമുണ്േടായെന്നു പോലീസ് അന്വേഷിച്ചില്ലെന്നും ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തില്ലെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. 31 പേരെ ചോദ്യംചെയ്തിട്ടും പ്രതിയെന്നു സംശയിക്കുന്ന പ്രദീപിനെ ചോദ്യംചെയ്യാത്തതില്‍ ദുരൂഹതയുണ്െടന്നും കോടതി നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.