മസ്രത് ആലമിന്റെ ജാമ്യാപേക്ഷ തള്ളി
Sunday, April 26, 2015 12:12 AM IST
ശ്രീനഗര്‍: പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയതുള്‍പ്പെടെ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റിലായ ഹുറിയത് നേതാവ് മസ്രത് ആലം സമര്‍പ്പിച്ച ജാമ്യാപേക്ഷ ബുദ്ഗാമിലെ പ്രാദേശിക കോടതി തള്ളി.

ജാമ്യം തള്ളിയതിനു കോടതി ചൂണ്ടിക്കാണിച്ച കാരണങ്ങള്‍ വ്യക്തമല്ലെന്നും വിധിപ്പകര്‍പ്പു ലഭിച്ചാലേ വിശദാംശങ്ങള്‍ അറിയാന്‍ കഴിയൂവെന്നും മസ്രത്തിന്റെ അഭിഭാഷകന്‍ ഷബിര്‍ അഹമ്മദ് ബട്ട് അറിയിച്ചു. ഹുറിയത്തിലെ തീവ്രനിലപാടുകാരനായ മസ്രത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി വ്യാഴാഴ്ചയാണു കേസെടുത്തത്. തുടര്‍ന്ന് ജമ്മുവിലെ കോട്ടബാല്‍ബെല്‍ ജയിലിലേക്കു മാറ്റുകയായിരുന്നു.


സയ്യിദ് അലി ഷാ ഗിലാനിയെ സ്വാഗതംചെയ്യുന്നതിനു ഹൈദര്‍പാരോയില്‍ പാക്കിസ്ഥാന്‍ പതാക പറത്തുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തതിനാണു കഴിഞ്ഞ 16 നു മസ്രത്തിനെ അറസ്റ്ചെയ്തത്. മസ്രത്തിനു പുറമേ ഗിലാനി ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരേയും പോലീസ് കേസ് രജിസ്റര്‍ ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.