ഭൂകമ്പം: മരണം 5000 കവിയുമെന്നു നേപ്പാള്‍
ഭൂകമ്പം: മരണം 5000 കവിയുമെന്നു നേപ്പാള്‍
Sunday, April 26, 2015 12:07 AM IST
ന്യൂഡല്‍ഹി: സര്‍വനാശം വിതച്ച വന്‍ ഭൂകമ്പത്തില്‍ നേപ്പാളിലെ മരണസംഖ്യ 5,000 വരെ എത്തിയേക്കുമെന്നു ഭയപ്പെടുന്നതായി നേപ്പാള്‍ ധനമന്ത്രി റാം ശരണ്‍ മഹത്. 1457 പേര്‍ മരിച്ചതായി നേപ്പാള്‍ സൈന്യം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്െടന്നും മന്ത്രി അറിയിച്ചു. ഇതേസമയം, ഇന്ത്യയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം കൂടിയേക്കുമെന്നാണു സൂചന. ഇന്നലെ രാത്രി വരെ 41 പേരുടെ മരണം റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇനിയുമേറെ പേരുടെ മരണത്തിനുളള സാധ്യത തള്ളിക്കളയുന്നില്ലെന്നു ദുരന്തനിവാരണ സേന വ്യക്തമാക്കി.

നേപ്പാളിലെ ദുരിതബാധിതര്‍ക്കു കുടിവെള്ളത്തിനായി ഒരു ലക്ഷം മിനറല്‍ വാട്ടര്‍ കുപ്പികള്‍ സൌജന്യമായി അയച്ചതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. നേപ്പാളില്‍ ബര്‍പക് ലര്‍പക് മേഖലയിലെ ആയിരത്തിലേറെ വീടുകളില്‍ 90 ശതമാനവും തകര്‍ന്നടിഞ്ഞു. ഇന്ത്യയില്‍ നിന്നു കഴിയാവുന്ന എല്ലാ സഹായങ്ങളും വേണമെന്നു നേപ്പാള്‍ ധനമന്ത്രി റാംശരണ്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ഇന്നലെ ഒന്നിലേറെ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.07 രേഖപ്പെടുത്തിയ ഭൂചലനമാണു വീണ്ടും അനുഭവപ്പെട്ടത്.


തുടര്‍ചലനത്തില്‍ ആളപായമോ, കാര്യമായ നാശനഷ്ടങ്ങളോ ഉള്ളതായി റിപ്പോര്‍ട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.