ആഗ്ര പള്ളിയാക്രമണം: റിക്ഷാക്കാരന്‍ അറസ്റില്‍
Saturday, April 25, 2015 12:20 AM IST
ലക്നോ: ആഗ്രയിലെ സെന്റ് മേരീസ് പള്ളി ആക്രമിച്ച കേസില്‍ റിക്ഷാക്കാരന്‍ അറസ്റില്‍. ആക്ര മണത്തിനു കാരണം പ്രണയാഭ്യ ര്‍ഥന നിരസിച്ചതാണെന്നു പോലീസ് പറഞ്ഞു. ഇരുപതുകാര നായ ഹൈദര്‍ അലിയാണു ഇന്നലെ പോലീസ് അറസ്റിലായത്. 16നായിരുന്നു ആക്രമണം നടന്നത്.

സെന്റ് മേരീസ് ഇടവകയില്‍പ്പെട്ട ഇരുപതുകാരിയോടാണ് അലിക്കു പ്രണയം തോന്നിയത്. മിക്കപ്പോഴും ഇയാളുടെ റിക്ഷാവണ്ടിയിലാണു വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി പെ ണ്‍കുട്ടി പോയിരുന്നത്. പള്ളിക്കു മുമ്പിലെത്തുമ്പോള്‍ ഇറങ്ങി മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചശേഷമാണു കുട്ടി വീട്ടിലേക്കു പോവുക.

ഒരുദിവസം പള്ളിയില്‍ നിന്നു പ്രാര്‍ഥനകഴിഞ്ഞ് ഇറങ്ങിവന്ന കുട്ടിയോട് അലി വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ അടിയുറച്ച ക്രൈ സ്തവവിശ്വാസിയായ പെണ്‍കുട്ടി വ്യത്യസ്ത മതത്തില്‍പ്പെട്ട അലിയു ടെ വിവാഹാഭ്യര്‍ഥനയെ വെറും ചാപല്യമായേ കണക്കാക്കിയുള്ളു. അലിയുടെ മനസിലിരുപ്പു ദുരുദ്ദേ ശ്യപരമാണെന്നു മനസിലാക്കിയ പെണ്‍കുട്ടി ഇയാളില്‍ നിന്ന് ഒഴി ഞ്ഞുമാറി.


രണ്ടാഴ്ചയോളം പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞില്ല. ഇതില്‍ അരിശംമൂത്ത് മദ്യവും മയക്കു മരു ന്നും കഴിച്ചശേഷം അലി പള്ളിയി ലെത്തി തിരുസ്വരൂപങ്ങള്‍ തകര്‍ ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. കേസില്‍ യഥാര്‍ഥ പ്ര തിയെ പിടികൂടിയ പോലീസ് സം ഘത്തിന് 20,000രൂപ പാരിതോഷി കം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.