ജെഡിയു, ആര്‍എസ്പി കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നു സുധീരന്‍
ജെഡിയു, ആര്‍എസ്പി കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നു സുധീരന്‍
Tuesday, April 21, 2015 12:17 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുന്നണിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറും ആര്‍എസ്പിയും ഉന്നയിച്ച വിഷയങ്ങളില്‍ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ചില പരാതികളും പ്രയാസങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. അവയെല്ലാം പറഞ്ഞു പരിഹരിക്കാവുന്നതു മാത്രമാണെന്നും സുധീരന്‍ മാധ്യമ പ്രവര്‍ത്തകരോടു വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷകറാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കര്‍ഷകറാലിക്കുശേഷം കേരളത്തിലെ വിവിധ വിഷയങ്ങളും സംഘടനാ വിഷയങ്ങളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച ചെയ്തു. കേരളത്തിലെ റബര്‍ പ്രതിസന്ധിയിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥയെക്കെതിരേയും തീരപ്രദേശം കോര്‍പറേറ്റുകള്‍ക്കു തീറെഴുതുന്നതിനെതിരേയും ദേശീയ നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്െടന്നും അദ്ദേഹം അറിയിച്ചു.


സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി വന്നതുകൊണ്ട് രാഷ്ട്രീയത്തില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടാകുമെന്നു തോന്നുന്നില്ല. വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ക്കെതിരേ പോരാടാനുണ്േടായെന്നതാണ് ശ്രദ്ധേയം. അന്ധമായ കോണ്‍ഗ്രസ് വിരോധംവച്ചു പുലര്‍ത്തിയിരുന്ന മാര്‍ക്സിസ്റ് നേതൃത്വം വര്‍ഗീയകക്ഷികള്‍ക്ക് അനുകൂലമായ നിലപാടെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസില്ലാതെ ദേശീയ തലത്തില്‍ ഇവര്‍ക്കെതിരേയുള്ള പോരാട്ടം സാധ്യമാവില്ല. അതിന് അന്ധമായ കോണ്‍ഗ്രസ് വിരോധം അവസാനിപ്പിക്കേണ്ടതുണ്െടന്നും സുധീരന്‍ ചോദ്യത്തിനു മറുപടിയായി അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.