കേജരിവാളിനെതിരായ കേസ:് വിചാരണ സ്റേ ചെയ്തു
കേജരിവാളിനെതിരായ കേസ:് വിചാരണ സ്റേ ചെയ്തു
Saturday, April 18, 2015 12:16 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരായ അപകീര്‍ത്തി കേസുകളിലെ വിചാരണ നടപടികള്‍ സുപ്രീം കോടതി സ്റേ ചെയ്തു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ മകനും നല്‍കിയ കേസുകളിലെ നടപടികളാണു സ്റേ ചെയ്തത്. അപകീര്‍ത്തി കേസുകളില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതിനെതിരേ കേജരിവാള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാനും ജസ്റീസുമാരായ ദീപക് മിശ്ര, പി.സി. പന്ത് എന്നിവരുടെ ബഞ്ച് തീരുമാനിച്ചു.

തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചതിനാണു ഗഡ്കരി കേസ് രജിസ്റര്‍ ചെയ്തത്. ഈ കേസില്‍ ജാമ്യത്തുക കെട്ടിവയ്ക്കാത്തതിനെത്തുടര്‍ന്ന് അറസ്റിലാവുകയും പിന്നീട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശ പ്രകാരം ബോണ്ടിലും ആള്‍ ജാമ്യത്തിലുമായി പുറത്തിറങ്ങുകയുമായിരുന്നു. ഗഡ്കരിയും കപില്‍ സിബലിന്റെ മകനും നല്‍കിയ കേസുകളില്‍ പട്യാല ഹൌസ്, കഡ്കട്ഡുമ കോടതികളില്‍ നേരിട്ടു ഹാജരാകണ്ട ഘട്ടത്തിലെത്തിയതിനെ തുടര്‍ന്നാണ് കേജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.


അപകീര്‍ത്തി കേസില്‍ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്യ്രം തടയുന്നതാണെന്നും ഇതു ഭരണഘടനാ ലംഘനമാണെന്നുമാണ് അഭിഭാഷകനായ ചിരാഗ് ഷ്രോഫ് മുഖേനെ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. കേസ് പരിഗ ണിച്ച കോടതി, മുതിര്‍ന്ന അഭിഭാഷകരായ ടി.ആര്‍. അന്ത്യാര്‍ജിന, കെ. പരാശരന്‍ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇതേ വിഷയത്തില്‍ ഹര്‍ജി നല്‍കിയ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയോടു നിലപാട് അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.