മാരന്മാരുടെ 742 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
Thursday, April 2, 2015 1:28 AM IST
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട വിവാദ എയര്‍സെല്‍-മാക്സിസ് ഇടപാടിന്റെ പേരില്‍ 742.58 കോടി രൂപയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണ നിരോധന നിയമമനുസരിച്ചാണു നടപടി.

കലാനിധിയുടെ ഭാര്യ കാവേരിയുടെ സ്വത്തുകളും കണ്ടുകെട്ടിയിട്ടുണ്ട്. ദയാനിധിയും മറ്റുള്ളവരും വ്യക്തിപരമായ നിക്ഷേപമായി 7.45 കോടിയും സ്ഥിരനിക്ഷേപമായി 100 കോടിയുമുള്‍പ്പെടെയാണു വന്‍തുക അനധികൃമായി കൈവശം വച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.