കാഷ്മീര്‍ പ്രളയം: മരണം 17 ആയി; വീണ്ടും മഴയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
കാഷ്മീര്‍ പ്രളയം: മരണം 17 ആയി; വീണ്ടും മഴയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
Wednesday, April 1, 2015 12:19 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നാലു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ തത്കാലം ശമിച്ചെങ്കിലും വീണ്ടും ശക്തമാകാന്‍ സാധ്യതയുണ്െടന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പ്രളയത്തില്‍ ഇതുവരെ 17 പേര്‍ മരിച്ചു. 24 മണിക്കൂറായി മഴ വിട്ടുനിന്നതോടെ വെള്ളപ്പൊക്കത്തിനു നേരിയ ശമനമുണ്ടായിട്ടുണ്ട്.

ഝലം നദിയിലെ ജലനിരപ്പ് ആറ് അടി താഴ്ന്നതോടെ ദക്ഷിണ കാഷ്മീരിലെ സംഗത്തില്‍ 16.45 അടിയായി. തിങ്കളാഴ്ച രാത്രിയിലേതില്‍നിന്നു രാം മുന്‍ഷി ബാഗിലെ ജലനിരപ്പ് ഒന്നരയടി താഴ്ന്നു. പ്രളയത്തെത്തുടര്‍ന്നു കാഷ്മീര്‍ താഴ്വരയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തു.

പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കഴിഞ്ഞ വര്‍ഷത്തെപ്പോലെ കാഷ്മീരിനെ ശവപ്പറമ്പാക്കാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ബഗ്ദോറയില്‍ പറഞ്ഞു. ബദ്ഗാം ജില്ലയില്‍ വീടുനു മുകളില്‍ മണ്ണിടിഞ്ഞു കാണാതായ ആറു പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്െടടുത്തു. മറ്റൊരു മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചെന്നു സംശയിക്കുന്നുണ്െടങ്കിലും മൃതദേഹം കണ്െടത്തിയിട്ടില്ല. ജമ്മുവിലെ ഉധംപുരില്‍ ഇന്നലെ ഒരാള്‍ മരിച്ചു. കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.


ശ്രീനഗറിലെയും ബരാമുള്ളയിലെയും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച നഖ്വി സംസ്ഥാന ഉദ്യോഗസ്ഥരുമായും രക്ഷാപ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. ജമ്മു കാഷ്മീരിനു 200 കോടി രൂപ സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഝലം നദിയുടെ കരകളില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് അടിക്കടിയുണ്ടാകുന്ന പ്രളയത്തെ തടയുമെന്നു നഖ്വി പറഞ്ഞു. നദിക്കരയിലെ അനധികൃത നിര്‍മാണവും മറ്റുപ്രവര്‍ത്തനങ്ങളുമാണ് വെള്ളപ്പൊക്കത്തിനു കാരണമെന്നു മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അഭിപ്രായപ്പെട്ടു.

ദേശീയ ദുരന്തനിവാരണ സേനയുടെ അമ്പതു പേര്‍ വീതമുള്ള എട്ടു കമ്പനിയും സായുധ സൈന്യവും കാഷ്മീരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.