മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വേണ്െടന്നു കേരളം
മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വേണ്െടന്നു കേരളം
Saturday, March 28, 2015 12:01 AM IST
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്ര വ്യവസായ സംരക്ഷണ സേനയെ (സിഐഎസ് എഫ്) വിന്യസിക്കാനാവില്ലെന്നു കേരളം സുപ്രീംകോടതിയെ അറിയിച്ചു.

അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലായതിനാല്‍ സുരക്ഷ നല്‍കാന്‍ സര്‍ക്കാരിനു പൂര്‍ണ ഉത്തരവാദിത്തമുണ്ട്. ക്രമസമാധാന പാലനം ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ അധികാരത്തില്‍ വരുന്നതാണ്. അതിനാല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ അപേക്ഷ നിലനില്‍ക്കില്ല.

ഇ.എസ്. ബിജിമോള്‍ എംഎല്‍എ ബലം പ്രയോഗിച്ച് അണക്കെട്ടിലെത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന മേല്‍നോട്ട സമിതി, സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിരുന്നതായും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. അണക്കെട്ടിന്റെ സുരക്ഷാ ഉത്തരവാദിത്തം കേരളത്തിനാണെങ്കി ലും അതു ശരിയായി നടക്കില്ലെന്നാണു തമിഴ്നാട് സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്.


എംഎല്‍എയും മാധ്യമപ്രവര്‍ത്തകരും അണക്കെട്ടിലേക്കു പ്രവേശിച്ചതു ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. തമിഴ്നാടിന്റെ എക്സിക്യൂട്ടീവ് എന്‍ജിനിയറെ മാധ്യമപ്രവര്‍ത്തകര്‍ മര്‍ദിച്ചു. അക്രമം തടയാന്‍ പോലീസിനായില്ല. എംഎല്‍എയുടെ സാന്നിധ്യത്തില്‍ ആരെയും തടയാനാവില്ലൊണു പോലീസ് പറഞ്ഞത്.

അക്രമസംഭവങ്ങളില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയാറായില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേരളസര്‍ക്കാരിനു കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ലെന്നും തമിഴ്നാട് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.