കേരളത്തിന് അധിക ഭക്ഷ്യധാന്യ വിഹിതം അനുവദിക്കണമെന്നു മന്ത്രി അനൂപ്
കേരളത്തിന് അധിക ഭക്ഷ്യധാന്യ വിഹിതം  അനുവദിക്കണമെന്നു മന്ത്രി അനൂപ്
Friday, March 27, 2015 12:20 AM IST
ന്യൂഡല്‍ഹി: കേരളത്തിന് അധിക ഭക്ഷ്യധാന്യവിഹിതം അനുവദിക്കണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനെ കണ്ടു സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.

കേരളത്തില്‍ അരിയില്‍ മായം ചേര്‍ക്കുന്ന കമ്പനികള്‍ക്കു നേരേ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്െടന്ന് അനൂപ് ജേക്കബ് പറഞ്ഞു. പ്ളാസ്റിക് അരി ഉള്‍പ്പെടെ വില്‍ക്കുന്ന കമ്പനികളുടെ ലൈസന്‍സ് ഉടനടി ആറു മാസത്തേക്കു റദ്ദാക്കാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്െടന്നും അദ്ദേഹം അറിയിച്ചു.

2015-16 വര്‍ഷത്തേക്ക് 12.26 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് അനുവദിച്ചിട്ടിള്ളത്. എന്നാല്‍ 16.66 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കേരളത്തിന് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ പഞ്ചസാരയുടെ വിഹിതം 6,192 ടണ്ണായി ഉയര്‍ത്തണം. സംസ്ഥാനത്തെ 1001 അനാഥാലയങ്ങളിലെ 50,865 അന്തേവാസികള്‍ക്കായി 254.32 ടണ്‍ അരിയും 101.73 ടണ്‍ ഗോതമ്പും ആവശ്യമാണെങ്കിലും കേന്ദ്രം അനുവദിക്കുന്നത് 148.55 ടണ്‍ അരി മാത്രമാണ്. ഗോതമ്പിന്റെ അളവും കുറവാണ്. ഇക്കാര്യത്തിലും കേന്ദ്ര ഇടപെടല്‍ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.