ചൌത്താലയുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു
Friday, March 6, 2015 12:04 AM IST
ന്യൂഡല്‍ഹി: അധ്യാപക നിയമന അഴിമതിക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൌത്താലയുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. ചൌത്താലയെയും മകന്‍ അജയ് ചൌത്താലയെയും മറ്റ് എട്ടു പേരെയും പത്തു വര്‍ഷത്തെ തടവിനു ശിക്ഷിച്ച പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി ശരിവച്ചത്. 3206 അധ്യാപകരെ സംസ്ഥാനത്ത് നിയമിച്ചതില്‍ അഴിമതി നടന്നുവെന്ന കേസിലാണു പ്രത്യേക സിബിഐ കോടതി ചൌത്താല അടക്കമുള്ളവര്‍ക്ക് തടവുശിക്ഷ വിധിച്ചത്.

സിബിഐ കോടതിയുടെ വിധിക്കെതിരേ സമര്‍പ്പിച്ച 55 അപ്പീലുകള്‍ ഹൈക്കോടതി തള്ളി. 2000ല്‍ ഹരിയാന മുഖ്യമന്ത്രി ആയിരുന്ന ചൌത്താലയ്ക്ക് അഴിമതിയുടെ ഉത്തരവാദിത്വമുണ്െടന്ന് ജസ്റീസ് സിദ്ധാര്‍ഥ് മൃദുല്‍ ചൂണ്ടിക്കാട്ടി. ചൌത്താലയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് ഷേര്‍സിംഗ് ബാദ്ഷമി, മുന്‍ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വിദ്യാധര്‍, ഹരിയാന മുന്‍ പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ എന്നിവര്‍ക്കു വിധിച്ച പത്തു വര്‍ഷം തടവുശിക്ഷയും ഹൈക്കോടതി ശരിവച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.