യാദവിനെയും ഭൂഷണെയും പുറത്താക്കിയത് കേജരിവാളിന്റെ രാജിഭീഷണിയെത്തുടര്‍ന്ന്
യാദവിനെയും ഭൂഷണെയും പുറത്താക്കിയത് കേജരിവാളിന്റെ രാജിഭീഷണിയെത്തുടര്‍ന്ന്
Friday, March 6, 2015 11:56 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: യോഗേന്ദ്ര യാദവിനെ യും പ്രശാന്ത് ഭൂഷണെയും ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു പുറത്താക്കിയത് അരവിന്ദ് കേജരിവാള്‍ രാജി ഭീഷണി ഉയര്‍ത്തിയതു കൊണ്ടാ ണെന്നു പുതിയ വെളിപ്പെടുത്തല്‍. മുതിര്‍ന്ന നേതാവ് മയങ്ക് ഗാന്ധിയാണു വെളിപ്പെടുത്തല്‍ നട ത്തിയിരിക്കുന്നത്. തനിക്കെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന യാദവിനെയും ഭൂഷണെയും പുറത്താക്കിയില്ലെങ്കില്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്നു കേജരിവാള്‍ ഭീഷണിപ്പെടുത്തിയതായാ ണു പാര്‍ട്ടി മഹാരാഷ്ട്രഘടകത്തിന്റെ കണ്‍വീനറായ മയങ്ക് ഗാന്ധി വെളിപ്പെടുത്തിയത്.

സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പുറത്താക്കാന്‍ വോട്ടെടുപ്പിലൂടെ തീരുമാനമെടുത്ത ദേശീയ എക്സിക്യൂട്ടീവ് യോഗ ത്തില്‍ മയങ്ക് ഗാന്ധിയും പങ്കെടുത്തിരുന്നു. പ്രവര്‍ത്തരോടു മയങ്ക് ഗാന്ധി കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നതു തന്റെ ബ്ളോഗിലൂടെയാണ്. കാര്യങ്ങള്‍ ഇത്രയേറെ തുറന്നു പറയേണ്ടി വരുന്നതില്‍ ഖേദം പ്രകടിപ്പിച്ചാണു മയങ്ക് കുറിപ്പ് ആരംഭിക്കുന്നത്. ഫെബ്രുവരി 26നു രാത്രി ദേശീയ നിര്‍വാഹക സമിതിയംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ യാദവും ഭൂഷണും രാഷ്ട്രീയകാര്യ സമിതിയില്‍ തുടര്‍ന്നാല്‍ താന്‍ കണ്‍വീനറായി തുടരില്ലെന്ന് കേജരിവാള്‍ തറപ്പിച്ചു പറഞ്ഞു. സമിതിക്കു പുറത്തു നില്‍ക്കുന്നതില്‍ തങ്ങള്‍ക്കു സന്തോഷമേയുള്ളുവെന്നു പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും സമിതിയെ അറിയിച്ചു. എന്നാല്‍, അവരെ ഒറ്റപ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നു മയങ്ക് പറയുന്നു.


രാഷ്ട്രീയകാര്യ സമിതി അഴിച്ചു പണിയുകയോ അല്ലെങ്കില്‍ ഇപ്പോഴത്തെ സമിതിയില്‍ നിന്നു തങ്ങള്‍ വിട്ടുനില്‍ക്കുകയോ ചെയ്യാമെന്നു യോഗേന്ദ്ര യാദവ് പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തെങ്കി ലും കേജരിവാളിന്റെ അടുത്ത അനുയായി മനീഷ് സിസോദിയ ഇരുവരെയും പുറത്താക്കാനുള്ള പ്ര മേയവുമായി രംഗത്തെത്തുകയായിരുന്നുവെന്നും മയങ്ക് വ്യക്തമാക്കുന്നു. പുറത്തുപോകാന്‍ അവര്‍ തയാറായിട്ടും പരസ്യമായി അവരെ നീക്കം ചെയ്യുന്ന പ്രമേയത്തില്‍ നിന്നും താന്‍ വിട്ടു നിന്നുവെന്നും മയങ്ക് പറയുന്നു. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും അവര്‍ ഒഴിവാകുന്നതിനോടു തനിക്ക് എതിര്‍പ്പില്ലായിരുന്നുവെന്നും എന്നാല്‍, പ്രമേയത്തിനു പിന്നിലെ ലക്ഷ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെ ന്നും മയങ്ക് വ്യക്തമാക്കുന്നു. ബ്ളോഗിനെ കുറിച്ചു പ്രതികരിക്കാനില്ലെന്നു പറഞ്ഞ യോഗേന്ദ്ര യാദവ് അവസാനം സത്യം വിജയിക്കുമെ ന്നും പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.