സൈന്യത്തെ നവീകരിക്കാന്‍ എട്ടുലക്ഷം കോടിയുടെ പദ്ധതി
Thursday, March 5, 2015 12:15 AM IST
ന്യൂഡല്‍ഹി: സൈനിക മേഖലയില്‍ സ്വദേശ, വിദേശ നിക്ഷേപകര്‍ക്കു വന്‍ അവസരമുണ്െടന്നു വ്യക്തമാക്കി എട്ടുലക്ഷം കോടി രൂപ യുടെ നവീകരണ പദ്ധതി നട ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.

എട്ടു വര്‍ഷത്തിനുള്ളില്‍ സൈനിക മേഖലയില്‍ 13,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയാണു മന്ത്രി വ്യക്തമാക്കിയത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴിലാണു പദ്ധതി നടപ്പിലാക്കുക. യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആണവ മുങ്ങിക്കപ്പല്‍, റോക്കറ്റുകള്‍ എന്നിവ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രബജറ്റില്‍ഈ വര്‍ഷം 94,588 കോടി രൂപ വകയിരുത്തി.


പ്രതിരോധ മേഖലയിലെ ഉത്പന്നങ്ങള്‍ തദ്ദേശീയമായോ സംയുക്ത സംരംഭമായോ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാന്‍ അനുവദിക്കുകയാണു നിക്ഷേപം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിന്റെ മൂന്നിലൊരു ഭാഗം ഇന്ത്യന്‍ കമ്പനികളുടേതായിരിക്കും. ഇതിനായി പ്രതിരോധ നിര്‍വഹണ നയത്തില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.