തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനോടു രാജ്നാഥ് സിംഗ് വിശദീകരണം തേടി
തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനോടു രാജ്നാഥ് സിംഗ് വിശദീകരണം തേടി
Thursday, March 5, 2015 12:15 AM IST
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗിനെ അഭിമുഖം ചെയ്യാന്‍ ബിബിസിക്ക് അനുമതി നല്‍കിയതിനെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ അലോക് കുമാര്‍ വര്‍മയെ വിളിച്ചു വരുത്തി വിശദീകരണം തേടി.

അനുമതി യുടെ വിശദാംശങ്ങളാണു പത്തു മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി ചോദിച്ചറിഞ്ഞത്. ജയില്‍ മാന്വലിലെ വ്യവസ്ഥകളെക്കുറിച്ചു അലോക് വര്‍മ വിശദീകരിച്ചു. ഇതേക്കുറിച്ചു രാജ്നാഥ് സിംഗ് ഉന്നത തല യോഗം വിളിച്ചുചേര്‍ക്കും. ഡല്‍ഹി പോലീസ് കമ്മീഷണര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍, തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജന റല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡോക്യുമെന്ററിയു ടെ പ്രദര്‍ശനം തടയാന്‍ നടപടികളെടുക്കാന്‍ ആഭ്യന്തര മ ന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിനും വാര്‍ത്താ വിതരണ മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യരുതെന്നു ബിബിസിയോട് ആവശ്യപ്പെട്ടിട്ടുണ്െടന്നു വാര്‍ത്താ വിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.