പക്ഷിപ്പനി: 1.25 കോടി നഷ്ടപരിഹാരം നല്‍കി
Wednesday, March 4, 2015 12:01 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പക്ഷിപ്പനി മൂലമുണ്ടായ പ്രതിസന്ധിക്കു നഷ്ടപരിഹാരമായി കേരളത്തിലെ കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 1.25 കോടി രൂപ സംസ്ഥാനത്തിനു നല്‍കിയതായി കേന്ദ്ര ഭക്ഷ്യ സഹമന്ത്രി ഡോ. സഞ്ജീവ് കുമാര്‍ ബാല്യന്‍ ലോക്സഭയെ അറിയിച്ചു. എംപിമാരായ ആന്റോ ആന്റണി, പ്രഫ. കെ.വി. തോമസ് എന്നിവരുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പക്ഷിപ്പനി ബാധിച്ച 2.85 ലക്ഷത്തോളം താറാവുകളെയും കോഴികളെയുമാണ് കേരളത്തില്‍ നശിപ്പിച്ചത്. 416 കര്‍ഷകര്‍ക്ക് ഇതുമൂലം സാമ്പത്തിക നഷ്ടമുണ്ടായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലാണ് പക്ഷിപ്പനി ബാധയുണ്ടായത്. പക്ഷിപ്പനി നിയന്ത്രണ വിധേയമായെങ്കിലും ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ ചുറ്റളവ് വരെയുള്ള മേഖലകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും മന്ത്രി വിശദമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.