കള്ളപ്പണം തടയാന്‍ ബില്‍ കൊണ്ടുവരും
Sunday, March 1, 2015 12:36 AM IST
ന്യൂഡല്‍ഹി: കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പുതിയ 'ബ്ളാക്ക്മണി ബില്‍' പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ കൊണ്ടുവരുമെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കേന്ദ്ര ബജറ്റില്‍ അറിയിച്ചു. ബജറ്റിലെ നികുതിനിര്‍ദേശങ്ങളില്‍ ആദ്യത്തേതും സര്‍വപ്രധാനവുമായ തൂണായിരിക്കും ഈ ബില്ലെന്നു മന്ത്രി പറഞ്ഞു.
വരുമാനവും ആസ്തിയും ഒളിപ്പിച്ചുവയ്ക്കുന്നവര്‍ക്കും വിദേശ ആസ്തികളുമായി ബന്ധപ്പെട്ടു തന്ത്രപൂര്‍വം നികുതിയില്‍നിന്ന് ഒഴിഞ്ഞുമാറുന്നവര്‍ക്കും 10 വര്‍ഷം വരെ കഠിനശിക്ഷ നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ വരുമാനവും സ്വത്തും മറച്ചുവയ്ക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് 300 ശതമാനം നികുതി ചുമത്താനും വ്യവസ്ഥയുണ്ടാകും. റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുന്നതിനും റിട്ടേണുകളില്‍ പര്യാപ്തമല്ലാത്ത വെളിപ്പെടുത്തലുകള്‍ക്കും ഏഴു വര്‍ഷം വരെ കഠിനതടവുശിക്ഷ ഉറപ്പാക്കും.


സ്ഥാവര- ജംഗമ വസ്തുക്കള്‍, ബാങ്കുകള്‍, വ്യക്തികളുടേതുള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപ നങ്ങള്‍ എന്നിവയെ വിചാരണയുടെയും ശിക്ഷയുടെയും ബാധ്യതകളില്‍നിന്ന് ഒഴിവാക്കും. 1999ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലെന്‍ഡിംഗ് ആക്ട് എന്നിവയും ഭേദഗതി ചെയ്യും. കള്ളപ്പണ നിരോധനം ലക്ഷ്യമിട്ട ബിനാമി ട്രാന്‍സാക്ഷന്‍സ് (നിരോധന) ബില്ലും നടപ്പു സെഷനില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ഒരു ലക്ഷം രൂപയില്‍ അധികമുള്ള എല്ലാ വില്‍ക്കല്‍-വാങ്ങലുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.