നാലുവര്‍ഷത്തിനുള്ളില്‍തകര്‍ന്നത് 42 സൈനിക വിമാനങ്ങള്‍
Saturday, February 28, 2015 12:21 AM IST
ന്യൂഡല്‍ഹി: 2011 മുതലുള്ള കാലയളവില്‍ രാജ്യത്തെ 42 സൈനിക വിമാനങ്ങള്‍ തകര്‍ന്ന് 42 പേര്‍ മരിച്ചുവെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. 14 മിഗ് ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ പ്രതിരോധസേനയുടെ 28 വിമാനങ്ങളാണു തകര്‍ന്നത്. ഇതിനു പുറമേ 14 സൈനിക ഹെലികോപ്റ്ററുകളും തകര്‍ന്നുവെന്ന് ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിരോധമന്ത്രി അറിയിച്ചു.

26 അപകടങ്ങളിലൂടെ മാത്രം 1127.37 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. സൈന്യത്തിനും വ്യോമസേനയ്ക്കും ആവശ്യമായ ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞ ഓഗസ്റില്‍ ഡിഎസിയുടെ യോഗം ചേര്‍ന്നിരുന്നു. ആഭ്യന്തര വിപണിയില്‍നിന്നുള്‍പ്പെടെ ആവശ്യമായ ഹെലികോപ്റ്ററുകള്‍ എത്രയും വേഗം സംഭരിക്കാന്‍ തീരുമാനമെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.


പതിറ്റാണ്ടുകളായി റഷ്യന്‍ നിര്‍മിത മിഗ്-21, മിഗ്-27 വിമാനങ്ങളാണ് വ്യോമസേനയുടെ നട്ടെല്ല്. 1960 മുതല്‍ സേനയുടെ ഭാഗമായ മിഗ് -21 പല തവണ യുദ്ധമുഖത്തു വിജയം നേടിയിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ തവണ അപകടത്തില്‍പ്പെട്ടതും മിഗ്-21 തന്നെയാണ്. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.