അടിസ്ഥാനവര്‍ഷം പുതുക്കിയപ്പോള്‍ കഴിഞ്ഞവര്‍ഷം മികച്ച വളര്‍ച്ച
Saturday, January 31, 2015 12:29 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കുകളുടെ അടിസ്ഥാനവര്‍ഷം മാറ്റിയപ്പോള്‍ യുപിഎ ഭരണത്തിലെ വളര്‍ച്ച കൂടുതല്‍ മികവുറ്റതായി. രണ്ടുവര്‍ഷം അഞ്ചു ശതമാനത്തില്‍ കുറവായിരുന്ന സാമ്പത്തിക വളര്‍ച്ച എന്ന മുന്‍ കണക്കു തിരുത്തി. 2012-13ല്‍ 5.1 ശതമാനവും 2013-14 ല്‍ 6.9 ശതമാനവും തോതില്‍ ജിഡിപി വളര്‍ന്നു.

അടിസ്ഥാനവര്‍ഷം 2004-05ല്‍നിന്ന് 2011-12 ആയി മാറ്റിയതിന്റെ ഫലമാണിത്. യഥാക്രമം 4.5 ഉം 4.7 ഉം ശതമാനം വളര്‍ച്ചയാണു കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ എന്നാണു പഴയ അടിസ്ഥാനവര്‍ഷം വച്ചുള്ള കണക്കുകളില്‍ പറഞ്ഞിരുന്നത്. പുതിയ അടിസ്ഥാനം വന്നതോടെ യുപിഎയുടെ സാമ്പത്തിക ഭരണത്തിനു മികച്ച സര്‍ട്ടിഫിക്കറ്റാണു ലഭിച്ചത്.

അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഇന്ത്യ അടിസ്ഥാനവര്‍ഷം മാറ്റാറുണ്ട്. ഇതിനു മുമ്പ് 2010 ജനുവരിയിലാ ണു മാറ്റിയത്.

മൂന്നുവര്‍ഷത്തെ കണക്കുകളാണ് ഇന്നലെ സെന്‍ട്രല്‍ സ്റാറ്റിസ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (സിഎസ്ഒ) പുതുക്കി പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് 2011-12-ല്‍ 88.3 ലക്ഷം കോടിയും 2012-13-ല്‍ 92.8 ലക്ഷം കോടിയും 2013-14 ല്‍ 99.2 ലക്ഷം കോടിയുമാണു ജിഡിപി.


ഇതോടൊപ്പം മൊത്ത മൂല്യവര്‍ധന (ഗ്രേസ് വാല്യു ആന്‍ഡ്-ജിവിഎ) എന്നൊന്നു കൂടി അവതരിപ്പിച്ചു. ജിഡിപിയില്‍നിന്നു നികുതികള്‍ കുറയ്ക്കുകയും സബ്സിഡികള്‍ കൂട്ടുകയും ചെയ്യുമ്പോള്‍ കിട്ടുന്നതാണു ജിവിഎ. വികസിത രാജ്യങ്ങള്‍ കുറേവര്‍ഷങ്ങളായി ജിവിഎ പുറത്തുവിടുന്നുണ്ട്.

2012- 13-ല്‍ 4.9 ശതമാനവും 2013-14 ല്‍ 6.6 ശതമാനവുമാണ് ജിവിഎ വളര്‍ച്ച. ഭാവിയില്‍ ധനകമ്മി അടക്കമുള്ള കാര്യങ്ങള്‍ ജിവിഎ ആധാരമാക്കിയാകും കണക്കാക്കുക.

ഡിസംബറിലവസാനിച്ച ത്രൈമാസത്തിലെ ജിഡിപി കണക്കും 2014-15 ലെ വളര്‍ച്ച സംബന്ധിച്ച മുന്‍കൂര്‍ എസ്റിമേറ്റും ഫെബ്രുവരി ഒന്‍പതിനു സിഎസ്ഒ പുറത്തിറക്കും.

പുതിയ കണക്കനുസരിച്ച് ജ ഡിപി തുക കൂട്ടുമെന്നതു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കു സഹായമാ കും. കൂടുതല്‍ ധനകമ്മി വന്നാ ലും അതു ജിഡിപിയുടെ 4.1 ശതമാനം എന്ന പരിധിയില്‍ ഒതുക്കാനാകും എന്നതാണു പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.