ഗോഡ്സെയുടെ പേരില്‍ അമ്പലം; തറക്കല്ലിടല്‍ പോലീസ് തടഞ്ഞു
Saturday, January 31, 2015 12:28 AM IST
ലക്നോ: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെക്കായി അമ്പലങ്ങള്‍ക്കു തറക്കല്ലിടാനുള്ള ഹിന്ദു മഹാസഭയുടെ നീക്കം പോലീസ് തടഞ്ഞു. മീററ്റ്, സീതാപുര്‍ എന്നിവിടങ്ങളില്‍ ഗോഡ്സെയുടെ പേരില്‍ അമ്പലങ്ങ ള്‍ക്കു തറക്കല്ലിടാനായിരുന്നു ഹിന്ദു മഹാസഭയുടെ നീക്കം. എന്നാല്‍, ഉത്തര്‍പ്രദേശ് പോലീസ് ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ചടങ്ങ് തടഞ്ഞു.

മഹാത്മാഗാന്ധി വധി ക്കപ്പെട്ട ദിവസം ശൌര്യ ദിവസ് ആയി ആചരിക്കാന്‍ നേരത്തേഹിന്ദുമഹാസഭ തീരുമാനിച്ചിരുന്നു. പോലീസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇ തും നടന്നില്ല. ഗോഡ്സേയ്ക്ക് അമ്പലം പണിയാനുള്ള നീക്കത്തെ എതിര്‍ക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരേ അലാഹാബാദ് ഹൈക്കോടതിയെ സമീപിക്കുമെന്നു ഹിന്ദു മഹാസഭാ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പണ്ഡിറ്റ് ബാബ നന്ദകിഷോര്‍ മിശ്ര പറഞ്ഞു.


തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാനായി അശോക് ശര്‍മയടക്കമുള്ള ഹിന്ദുമഹാസഭാനേതാക്കള്‍ കഴിഞ്ഞ ദിവസംതന്നെ മീററ്റിലെത്തിയിരുന്നു. ഗോഡ്സെയുടെ കാഴ്ചപ്പാടുകളെ പരസ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ എന്തിനാണു ഭയക്കുന്നതെന്നും നന്ദകിഷോര്‍ മിശ്ര ചോദിച്ചു.

അമ്പലത്തിനുള്ള തറക്കല്ലിടല്‍ നീക്കത്തെത്തുടര്‍ന്ന് സീതാപുറിലെ സിന്ദൌളിയില്‍ വന്‍ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തേ ഹിന്ദുമഹാസഭയുടെ എതിര്‍ഗ്രൂപ്പ് പ്രസിഡന്റായ കമലേഷ് തിവാരിയെ സീതാപുര്‍ പോലീസ് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.