മതംമാറ്റ നിരോധന ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആര്‍എസ്എസ് മേധാവി
Sunday, December 21, 2014 11:39 PM IST
ന്യൂഡല്‍ഹി: ഘര്‍വാപിസിയുമായി മുന്നോട്ടു പോകുമെന്നു വിഎച്ച്പി നിലപാടു വ്യക്തമാക്കിയതിനു പിന്നാലെ മതംമാറ്റ നിരോധന ബില്ലിനെ പിന്തുണയ്ക്കാന്‍ രാജ്യം തയാറാകണമെന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്.

ഘര്‍ വാപസിയെ അംഗീകരിക്കാനാവില്ലെങ്കില്‍ മതംമാറ്റ നിരോധന ബില്ലിനെ പിന്തുണയ്ക്കണം. ആളുകളെ ഹിന്ദുക്കളാക്കി മാറ്റുന്നത് അനുവദിക്കാനാവില്ലെങ്കില്‍ ഹിന്ദുവിനെ മറ്റു മതങ്ങളിലേക്കു മാറ്റുന്നതും അനുവദിക്കാനാവില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

മറ്റു മതങ്ങളിലേക്ക് പോയവര്‍ സ്വന്തം ഇഷ്ടത്തിനു പോയവരല്ല, മറിച്ചു ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൊണ്ടുപോയതാണ്. ഇനിമേല്‍ അതനുവദിക്കാനാവില്ല. ഹിന്ദുക്കള്‍ അന്യായമായി കടന്നുകയറി വന്നവരല്ലെന്നും ഈ ഹിന്ദുരാഷ്ട്രത്തില്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും ഭഗവത് പറഞ്ഞു.


ഒരു നാട്ടില്‍ സമാധാനം ഉണ്ടാവണമെങ്കില്‍ ഹിന്ദുക്കള്‍ വേണമെന്നാണു കൊല്‍ക്കത്തയില്‍ നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചത്. പാക്കിസ്ഥാനില്‍ കുഴപ്പങ്ങളുണ്ടാവാന്‍ കാരണം ഹിന്ദുക്കള്‍ കുറഞ്ഞതാണെന്നാണ് ആര്‍എസ്എസ് മേധാവിയുടെ നിരീക്ഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.