പക്ഷിപ്പനി: എല്ലാ സഹായവും നല്‍കുമെന്നു കേന്ദ്രം
Friday, November 28, 2014 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പക്ഷിപ്പനി നേരിടുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയെ അറിയിച്ചു. വിഷയം കേരളത്തില്‍ നിന്നുള്ള കെ.എന്‍. ബാലഗോപാല്‍ എംപി സഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളം സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെയടിസ്ഥാനത്തില്‍ ആവശ്യമായ എല്ലാ നടപടിയും കേന്ദ്രം സ്വീ കരിക്കുമെ ന്നും മന്ത്രി വ്യക്തമാ ക്കി. പ്രതിരോധ മരുന്നുകളുടെ ദൌ ര്‍ലഭ്യമുണ്െടങ്കില്‍ അതു പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു ന ല്‍കി.


പക്ഷിപ്പനി അടിയന്തരമായി തടഞ്ഞില്ലെങ്കില്‍അയല്‍ സംസ്ഥാനങ്ങളിലേക്കും വടക്കേ ഇന്ത്യയിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്െടന്നു ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഇടപെട്ട രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യനും പക്ഷിപ്പനി വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നതെന്നും കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, നാമക്കലില്‍ നിന്നാണു രോഗം കേരളത്തിലെത്തിയതെന്ന ബാലഗോപാലിന്റെ പ്രസ്താവനയ്ക്കെതിരേ തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാര്‍ പ്രതിഷേധിച്ചതു സഭയില്‍ അല്പനേരം ബഹളത്തിനിടയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.