കാഷ്മീരില്‍ 70 % പോളിംഗ്, ജാര്‍ഖണ്ഡില്‍ 62 %
Wednesday, November 26, 2014 12:13 AM IST
ന്യൂഡല്‍ഹി: വിഘടനവാദികളുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവും മോശം കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും ജമ്മു-കാഷ്മീരില്‍ നടന്ന ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ശതമാനത്തിന്റെ റിക്കാര്‍ഡ് പോളിംഗ്. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 15 മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്. പോളിംഗ് സമയം അവസാനിക്കുന്ന നാലിനു ശേഷവും ചില ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയതിനാല്‍ പോളിംഗ് ശതമാനം ഇനിയും ഉയരാന്‍ സാധ്യതയുണ്െടന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.


ജമ്മു ഡിവിഷനിലെ ആറും കാഷ്മീര്‍ താഴ്്വരയിലെ അഞ്ചും ലഡാക്കിലെ നാലും സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജാര്‍ഖണ്ഡിലെ 13 മണ്ഡലങ്ങളിലേക്കു നടന്ന ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ 62 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നെന്നും മാവോയിസ്റുകള്‍ ആഹ്വാനം ചെയ്ത തെരഞ്ഞെടുപ്പ് ബഹിഷ്കരണം പരാജയപ്പെട്ടെന്നും ഡിജിപി രവികുമാര്‍ പറ ഞ്ഞു. ബവന്തപുര്‍ മണ്ഡലത്തില്‍ 69.60 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.