രാംപാലിന്റെ ആശ്രമത്തില്‍ നിന്ന് അനുയായികള്‍ പിരിഞ്ഞുപോകുന്നു
രാംപാലിന്റെ ആശ്രമത്തില്‍ നിന്ന് അനുയായികള്‍ പിരിഞ്ഞുപോകുന്നു
Saturday, November 22, 2014 12:13 AM IST
ഹിസാര്‍: കൊലപാതകക്കേസില്‍ അറസ്റിലായ ചണ്ഡിഗഡിലെ സ്വയംപ്രഖ്യാപിത ദിവ്യന്‍ രാംപാലിന്റെ ഹിസാറിലെ സത്ലോക് ആശ്രമത്തില്‍ നിന്ന് അനുയായികള്‍ പിരിഞ്ഞുപോയിത്തുടങ്ങി. രാംപാലിനെതിരേ കോടതി നിര്‍ദേശപ്രകാരം പോലീസ് അന്വേഷണം ഊര്‍ജിതമായ സാഹചര്യത്തിലാണിത്.

അനുയായികളുടെ നേതൃത്വത്തിലുള്ള ഉപരോധത്തെത്തുടര്‍ന്ന് രാംപാലിനെ അറസ്റ്ചെയ്യാന്‍ രണ്ടാഴ്ചയോളം പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമാണ് ബലംപ്രയോഗിച്ച് ആശ്രമത്തില്‍ നിന്ന് രാംപാലിലെ അറസ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ കോടതി 28 വരെ റിമാന്‍ഡ്് ചെയ്തിട്ടുണ്ട്. അരലക്ഷത്തോളം പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലുവര്‍ഷമായി ആശ്രമത്തില്‍ പുരോഗമിക്കുന്നത്. രാംപാലിന്റെ അറസ്റോടെ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.


അതിനിടെ രാംപാലിനെതിരേയുള്ള കേസുകളുടെ അന്വേഷണത്തിനു പ്രത്യേക സംഘത്തെ മധ്യപ്രദേശ് പോലീസ് നിയോഗിക്കുകയും ചെയ്തു. ആശ്രമത്തില്‍ നടന്ന ഉപരോധത്തിനിടെ അഞ്ചു സ്ത്രീകളും ഒരു കുട്ടിയും മരിച്ച സംഭവത്തില്‍ അന്വേഷണവും തുടങ്ങി.

അറസ്റിനിടെ നടന്ന സംഘര്‍ഷത്തെക്കുറിച്ചും അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്. രാംപാലിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആശ്രമങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.