പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രം നാളെ മറുപടി നല്‍കണം
പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രം നാളെ മറുപടി നല്‍കണം
Tuesday, September 23, 2014 12:12 AM IST
ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതുവരെ പശ്ചിമഘട്ടത്തിലെ മുഴുവന്‍ പ്രദേശങ്ങളും സംരക്ഷിക്കാമോയെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍.

പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷന്‍ അഞ്ച് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ മുഴുവന്‍ പശ്ചിമഘട്ടം മേഖലയിലും നടപ്പിലാക്കാനാവുമോയെന്നാണു ദേശീയ ഹ രിത ട്രൈബ്യൂണല്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തോടു ചോദിച്ചത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍, സംരക്ഷിക്കണമെന്നു നിര്‍ദേശിക്കുന്ന പ്രദേശങ്ങള്‍കൂടി ഇതില്‍ ഉള്‍പ്പെടുത്താനാവുമോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ കേന്ദ്രം നാളെ മറുപടി നല്‍കണം. സ്ഥല പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയ കേരളത്തിന്റെ കാര്യത്തിലെങ്കിലും നടപടി പൂര്‍ത്തിയാക്കിക്കൂടേയെ ന്നും ജസ്റീസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചോദിച്ചു.

കൂടുതല്‍ മേഖലകളില്‍ സംരക്ഷണം ഏര്‍പ്പെടുത്തണമെങ്കില്‍ പരിസ്ഥിതിലോല മേഖലയാക്കുന്നതിനു ശിപാര്‍ശ ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്െടന്നു വനം-പരിസ്ഥിതി മന്ത്രാലയം മറുപടി നല്‍കി. അന്തിമ വിജ്ഞാപനം വരുന്നതു വരെ 2013 നവംബര്‍ 13ലെ ഉത്തരവ് ബാധകമായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് അറിയിച്ച കേന്ദ്ര വ നം-പരിസ്ഥിതി മന്ത്രാലയത്തോട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സംരക്ഷിക്കണമെന്നു പറയുന്ന ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താമോയെന്നു ട്രൈബ്യൂണല്‍ ചോദിച്ചിരുന്നു. ഇതിനു ഭൌതിക പരിശോധന നടത്തിയതിനുശേഷം പരിസ്ഥിതി ലോല മേഖലയില്‍ കൂടുതല്‍ പ്രദേശം ഉള്‍പ്പെടുത്തണമോ, കുറവു വരുത്തണമോ എന്ന കാര്യത്തില്‍ ശിപാര്‍ശ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്െടന്നാണു കേന്ദ്ര പരിസ്ഥിതി സെക്രട്ടറി ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചത്.


കേരളം മാത്രമാണ് ഇക്കാര്യത്തില്‍ ആവശ്യമായ ഭൌതിക പരിശോധന പൂര്‍ത്തിയാക്കി ശിപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതു പരിഗണിച്ചാണു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ മാര്‍ച്ച് 10നു കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. സ്ഥല പരിശോധനയ്ക്കു ശേഷം മറ്റു സംസ്ഥാനങ്ങള്‍ നല്‍കുന്ന ശിപാര്‍ശകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ പുതിയ കരട് വിജ്ഞാപനം ഇറ ക്കും. കസ്തൂരി രംഗനില്‍ അന്തിമ വിജ്ഞാപനം വരുന്നതുവരെ നവംബര്‍ 13ലെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ കേരളത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തുകൂടേയെന്നും ട്രൈബ്യൂണല്‍ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.