മെഡിസിന്‍ ബിരുദാനന്തര ബിരുദത്തിനു സീറ്റ് നിഷേധിച്ചതിനു അഞ്ചു ലക്ഷം നഷ്ടപരിഹാരം
Friday, September 19, 2014 12:31 AM IST
ന്യൂഡല്‍ഹി: പ്രോസ്പെക്ടസില്‍ പറഞ്ഞിരുന്ന വ്യവസ്ഥകള്‍ ലംഘിച്ചു ജനറല്‍ മെഡിസിന്‍ ബിരുദാനന്തര ബിരുദത്തിനു സീറ്റ് നിഷേധിച്ചതിനു അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. ബോണി അന്ന ജോര്‍ജ് എന്ന വിദ്യാര്‍ഥിനി ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിനെതിരേ നല്‍കിയ ഹര്‍ജിയിലാണു കോടതി ഉത്തരവിട്ടത്.

സ്പോണ്‍സേര്‍ഡ് വിഭാഗത്തില്‍ 13-ാം റാങ്ക് ലഭിച്ച തന്നെ ജനറല്‍ മെഡിസിന്റെ മൂന്നാംഘട്ട കൌണ്‍സിലിംഗില്‍ പോലും പരിഗണിച്ചില്ലെന്നും അത് പ്രോസ്പെക്ടസില്‍ പറഞ്ഞിരുന്ന വ്യവസ്ഥകള്‍ക്കെതിരാണെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.


എന്‍ആര്‍ഐ വിഭാഗത്തില്‍ രണ്ട് ഒഴിവുണ്ടായപ്പോള്‍ പ്രോസ്പെക്ടസില്‍ പറഞ്ഞിരുന്നതിന്‍ പ്രകാരം സ്പോണ്‍സേര്‍ഡ് വിഭാഗത്തിനു നല്‍കണമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നതെന്നും എന്നാല്‍ അതിനു കോളജ് അധികൃതര്‍ തയാറായില്ലെന്നും ഹര്‍ജിക്കാരി വാദിച്ചു. ഇതംഗീകരിച്ച കോടതി വിദ്യാര്‍ഥിനിയുടെ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നു വ്യക്തമാക്കിയാണു നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.