വേളാങ്കണ്ണി തിരുനാളിനു കൊടിയേറി
Saturday, August 30, 2014 12:21 AM IST
വേളാങ്കണ്ണി: വേളാങ്കണ്ണി തീര്‍ഥാടന കേന്ദ്രത്തിലെ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിനു കൊടിയേറി. ആയിരക്കണക്കിനു മരിയഭക്തരെ സാക്ഷിനിര്‍ത്തി ഇന്നലെ വൈകുന്നേരം തഞ്ചാവൂര്‍ ബിഷപ് ഡോ. അംബ്രോസ് ദേവദാസ് കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. കൊടിയേറ്റിനുശേഷം ജപമാല പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരുന്നു. കടപ്പുറത്തേക്കു മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു നടന്ന പ്രദക്ഷിണത്തിലും ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ തിരുനാളിനു ദിവസങ്ങള്‍ക്കുമുമ്പുതന്നെ ആയിരങ്ങള്‍ പള്ളിയില്‍ എത്തിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു പേര്‍ വേളാങ്കണ്ണിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ തീര്‍ഥാടകര്‍ക്കായി വിപുലമായ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വേളാങ്കണ്ണിയിലേക്കു പ്രത്യേക ബസ്- ട്രെയിന്‍ സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.


പത്തു ദിവസത്തെ തിരുനാള്‍ സെപ്റ്റംബര്‍ എട്ടിനു സമാപിക്കും. സെപ്റ്റംബര്‍ ഏഴിനു തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.