മാനഭംഗത്തെക്കുറിച്ചുള്ള തൃണമൂല്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍
Friday, August 29, 2014 12:48 AM IST
കോല്‍ക്കത്ത: തപസ് പാലിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലെ മറ്റൊരു എംഎല്‍എയുടെ മാനഭംഗത്തെക്കുറിച്ചുള്ള പരാമര്‍ശം വിവാദത്തിലായി. ദീപക് ഹല്‍ദാര്‍ എംഎല്‍എയാണു ലോകാവസാനത്തോളംവരെ മാനഭംഗവുമുണ്ടാകുമെന്ന പരാമര്‍ശത്തെത്തുടര്‍ന്നു സ്ത്രീപക്ഷ സംഘടനകളുടെ എതിര്‍പ്പു ക്ഷണിച്ചുവരുത്തിയത്.

കഴിഞ്ഞദിവസം ഡയമണ്ട് ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ദീപക് ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. മാനഭംഗം ഒരു സാമൂഹ്യ പ്രശ്നമാണ്. ആരും അതിനെ അനുകൂലിക്കില്ല. മാനഭംഗം ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കു ഒറ്റയ്ക്കു കഴിയില്ലായെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.