ഡല്‍ഹിയില്‍ സ്കാനിംഗ് സെന്ററില്‍ അഗ്നിബാധ; മലയാളി ഉള്‍പ്പെടെ നാലു മരണം
ഡല്‍ഹിയില്‍ സ്കാനിംഗ് സെന്ററില്‍ അഗ്നിബാധ; മലയാളി ഉള്‍പ്പെടെ നാലു മരണം
Friday, August 1, 2014 11:23 PM IST
ന്യൂഡല്‍ഹി: സ്കാനിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ മ ലയാളി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.ഡല്‍ഹിയില്‍ തിലക് നഗ റിലെ സിറ്റി സ്കാനിംഗ് സെന്ററില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. പ ത്തനംതിട്ട ചിറ്റാര്‍ വയ്യാറ്റുപുഴ കുളങ്ങരവാലി കൊച്ചുപുതുവാര ത്തില്‍ ബേബിയുടെ മകന്‍ റോബിനാണ് (28) മരിച്ച മലയാളി. മറ്റു മൂന്നുപേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്കാനിംഗ് സെന്ററില്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു മരിച്ച നാലു പേരും.

ലാബ്ടെക്നീഷ്യനായ റോബിനും മറ്റുള്ളവരും രണ്ടാമത്തെ നിലയിലാണു കഴിഞ്ഞിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന ബാറ്ററി പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ചാണു മരണമെന്നറിയുന്നു.

ദീന്‍ദയാല്‍ ആശുപത്രിയില്‍ പോസ്റുമോര്‍ട്ടം നടത്തി ഇന്നു രാവിലെ നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം രാവിലെ പത്തിനു തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പിന്നീട്. ഒരുമാസം മുമ്പാണ് റോബിന്‍ നാട്ടില്‍ വന്നു മടങ്ങിയത്.


ഭാര്യ: ലിസ (കുവൈറ്റ്) ഓമല്ലൂര്‍ മൈലയ്ക്കല്‍ കുടുംബാംഗ മാണ്. മകന്‍: ആല്‍വിന്‍ (ഒരുവയസ്). മാതാവ് : റോസമ്മ.

ഇതിനിടെ സ്കാനിംഗ് സെന്ററിന്റെ ഉടമസ്ഥന്‍ സ്ഥലത്തെത്താത്തതില്‍ റോബിന്റെ ബന്ധുക്കളും മലയാളി സംഘടനകളും പ്രതിഷേധിച്ചു. ഉടമസ്ഥന്‍ വരാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും അവര്‍ അറിയിച്ചിരുന്നു. ഉടമസ്ഥന്‍ എത്തിയ ശേഷം നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയ ശേഷമാണു ബ ന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. 10 വര്‍ഷത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കാമെന്ന് ഉടമസ്ഥന്‍ ഉറപ്പു നല്‍കി. ഇതില്‍ അഞ്ചു ലക്ഷം അടുത്തയാഴ്ചയും ബാക്കി തുക രണ്ടുമാസത്തിന കവും നല്‍കുമെന്നാണു വാഗ്ദാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.