പ്രതിപക്ഷനേതാവ്: നാലു ദിവസത്തിനകം തീരുമാനമെന്നു സ്പീക്കര്‍
പ്രതിപക്ഷനേതാവ്: നാലു ദിവസത്തിനകം തീരുമാനമെന്നു സ്പീക്കര്‍
Thursday, July 31, 2014 12:11 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലോക് സഭയില്‍ പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ നാലു ദിവസത്തിനകം തീരുമാനമെടുക്കുമെന്നു സ്പീക്കര്‍ സുമിത്ര മഹാജന്‍. നിയമം അനുശാസിക്കുന്ന തരത്തിലും അറ്റോര്‍ണി ജനറല്‍ നല്‍കിയ നിയമോപദേശം അനുസരിച്ചുമായിരിക്കും തീരുമാനമെടുക്കുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സ്പീക്കര്‍ക്കു ഒരു തരത്തിലുള്ള വ്യക്തിപരമായ താത്പര്യങ്ങളുമില്ലെന്നും ഇക്കാര്യത്തില്‍ നിയമാനുസൃത കീഴ്വഴക്കങ്ങളേ പിന്തുടരൂവെന്നും സുമിത്ര മഹാജന്‍ പറഞ്ഞു.

പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ചു കഴിഞ്ഞു. നിയമോപദേശമുള്‍പ്പടെയുള്ള അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയുടെ കത്തും പഠിച്ചു. എന്താണ് കത്തിലുള്ളതെന്നും ഇല്ലാത്തതെന്നും വിശദമായി മനസിലാക്കിയിട്ടുണ്ട്. നാലു ദിവസത്തിനകം തീരുമാനമെടുക്കാന്‍ കഴിയുമെന്നാണു സ്പീക്കര്‍ ഇന്നലെ പറഞ്ഞത്. ഏറെക്കാലം പ്രതിപക്ഷനേതൃസ്ഥാനം ലോക്സഭയില്‍ ഇല്ലാതിരുന്നിട്ടുണ്െടന്നും ഇതിനെ സുമിത്രാ മഹാജന്‍ ചൂണ്ടിക്കാട്ടി. ആദ്യ പ്രതിപക്ഷനേതൃസ്ഥാനം തന്നെ ഉണ്ടാകുന്നത് 1969ലാണ്. 1980, 1984 കാലഘട്ടങ്ങളിലും പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവുണ്ടായിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനുള്ള സീറ്റുകള്‍ ഒരു പാര്‍ട്ടിക്കും സ്വന്തമായിട്ടില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സഭയില്‍ പത്തിലൊന്ന് അംഗബലമുള്ള കക്ഷിക്കോ മുന്നണിക്കോ മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹതയുള്ളുവെന്നാണു സഭാചട്ടം. 545 അംഗ പാര്‍ലമെന്റില്‍ 55 അംഗങ്ങളുണ്െടങ്കിലാണ് ഇതനുസരിച്ചു പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുകയുള്ളൂ. എന്നാല്‍, നിയമം ഭേദഗതി ചെയ്ത് ഭരണഘടനാപരമായി പാര്‍ട്ടിയെ പരിഗണിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ലോക്സഭയില്‍ 44 കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. 37 സീറ്റുള്ള അണ്ണാ ഡി.എം.കെയും 34 സീറ്റുള്ള തൃണമൂല്‍ കോണ്‍ഗ്രസും തങ്ങളെ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് ഒന്നിച്ചു പരിഗണിക്കാന്‍ ആവശ്യപ്പെടുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും ഇതുവരെ നപടികളൊന്നുമുണ്ടായില്ല. എന്നാല്‍ ഈ നിയമങ്ങള്‍ക്കു വാജ്പേയിയുടെ ഭരണകാലത്ത് വരുത്തിയ ഭേദഗതി അനുസരിച്ച് പ്രതിപക്ഷ നേതൃ പദവിയെ സംബന്ധിച്ച നിയമനം സ്പീക്കറുടെ വിവേചനാധികാരമാണ്. ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സുമിത്രാ മഹാജനു കോണ്‍ഗ്രസ് കത്തു നല്‍കിയിരുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയാണു സ്പീക്കര്‍ക്കു കത്ത് നല്‍കിയത്. പാര്‍ട്ടിക്കു പ്രതിപക്ഷ നേതൃ സ്ഥാനത്തിനുള്ള അര്‍ഹതയുണ്െടന്നും യോഗ്യതയുടെ മാനദണ്ഡം നിശ്ചിത സീറ്റുകളല്ലെന്നും സോണിയ കത്തില്‍ വാദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍നിന്നു കരകയറാന്‍ സഭയില്‍ ബിജെപി സര്‍ക്കാരിനെതിരേ ആഞ്ഞടിക്കണമെന്നും അതിനു പ്രതിപക്ഷനേതൃസ്ഥാനം ആവശ്യമാണെന്നും ചില നേതാക്കള്‍ക്കു അഭിപ്രായമുണ്ട്. ഇതിനു സ്പീക്കര്‍ തടസം നിന്നാല്‍ കോടതിയെ സമീപിക്കണമെന്നാണു പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.