റബറിന്റെ വിലത്തകര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്െടന്നു കേന്ദ്രസര്‍ക്കാര്‍
Thursday, July 31, 2014 12:18 AM IST
ന്യൂഡല്‍ഹി: സ്വാഭാവിക റബറിന്റെ വിലത്തകര്‍ച്ച കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലുണ്െടന്നു കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചു. എന്നാല്‍, വിലത്തകര്‍ച്ച തടയാനായി കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തു റബറിന്റെ ഇറക്കുമതിത്തീരുവ 20 രൂപയില്‍നിന്നു 20 ശതമാനമോ, മുപ്പതു രൂപയായോ ഉയര്‍ത്തിയിട്ടുണ്െടന്നായിരുന്നു മന്ത്രിയുടെ മറുപടി.

2011-12ല്‍ കിലോഗ്രാമിനു ശരാശരി 208 രൂപയുണ്ടായിരുന്ന ആര്‍എസ്എസ് നാല് ഇനം റബറിനു 2013-14ല്‍ 166 രൂപ മാത്രമേ കിട്ടിയുള്ളൂ എന്നു കെ.എന്‍. ബാലഗോപാലിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി. ഹെക്ടറിനു ശരാശരി 3,13,000 രൂപ സ്വാഭാവിക റബറിനു കേരളത്തില്‍ ഉത്പാദന ചെലവുണ്െടന്നും മന്ത്രി രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വിശദീകരിച്ചു.


റബര്‍ മേഖലയ്ക്കായി പുതിയ റബര്‍ നയം കൊണ്ടുവരാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്െടന്നും വാണിജ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.