അല്‍-ബദ്ര്‍ തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ക്കെതിരേ വിചാരണ തുടരാമെന്നു കോടതി
Friday, April 25, 2014 11:23 PM IST
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ അല്‍-ബദ്റിന്റെ പ്രവര്‍ത്തകരെന്നു സംശയിക്കുന്ന രണ്ടുപേര്‍ക്കെതിരേ വിചാരണ നടപടികള്‍ തുടരാമെന്നു വിചാരണ കോടതി. 2006ല്‍ കാഷ്മീര്‍ സ്വദേശികളായ രണ്ടു യുവാക്കളെ തീവ്രവാദി ബന്ധം ആരോപിച്ചു ഡല്‍ഹി പോലീസ് അറസ്റ്ചെയ്ത കേസിലാണ് ഉത്തരവ്. ഇവരില്‍നിന്ന് ആയുധങ്ങളും വലിയ അളവില്‍ സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിരുന്നു. പ്രതികളിലൊരാള്‍ സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്ന് വിചാരണ ക്കോടതിക്കു സുപ്രീംകോടതി മൂന്നു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വിട്ടയയ്ക്കണമെന്ന പ്രതികളുടെ ആവശ്യം പരിഗണിക്കുകയോ അതല്ലെങ്കില്‍ വിചാരണ തുടരുകയോ ചെയ്യാം. അതല്ലെങ്കില്‍ തുടരന്വേഷണത്തിന് ഉത്തരവിടാമെന്നും കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണു വിചാരണ പുനരാരംഭിക്കുന്നത്. കേസില്‍ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അതുവരെ മാറ്റിവച്ചതായും കോടതി വ്യക്തമാക്കി.

വടക്കന്‍ ഡല്‍ഹിയിലെ മുകാര്‍ബ ചൌക്കില്‍നിന്ന് 2006 ഫെബ്രുവരിയിലാണു കാഷ്മീര്‍ സ്വദേശികളായ മൌറിഫ് ക്വമാര്‍, ഇര്‍ഷാദ് അലി എന്നിവര്‍ അറസ്റിലാകുന്നത്. ജമ്മു- കാഷ്മീര്‍ ട്രാന്‍സ്പോര്‍ട്ടിന്റെ ബസില്‍നിന്നാണ് ഇവരെ അറസ്റ്ചെയ്തതെന്നു ഡല്‍ഹി പോലീസ് പറയുന്നു. ആയുധങ്ങള്‍ക്കൊപ്പം ഡിറ്റനേറ്ററുകളും രണ്ടു ടൈമറുകളും സ്ഫോടകവസ്തുക്കളും ഇവരില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ പോലീസിനു വിവരം നല്‍കുന്നവരായിരുന്നു രണ്ടുപേരുമെന്നു ചൂണ്ടിക്കാട്ടി ഇര്‍ഷാദ് അലിയുടെ സഹോദരന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പോലീസ് തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി ഇരുവരെയും അറസ്റ്ചെയ്യുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സിബിഐക്കു നിര്‍ദേശം നല്‍കിയത്. മൂന്നു സബ് ഇന്‍സ്പെക്ടര്‍മാര്‍ ചേര്‍ന്നു വ്യാജരേഖകളുണ്ടാക്കി രണ്ടുപേരെയും അറസ്റ് ചെയ്യുകയായിരുന്നുവെന്നു സിബിഐ കണ്െടത്തി.


അതേസമയം, ചില പോലീസ് ഓഫീസര്‍മാര്‍ക്കു വിവരം നല്‍കുന്നവരാണു രണ്ടുപേരുമെന്ന കാരണത്താല്‍ കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ തീരുമാനം നീതിയല്ലെന്നു വിചാരണക്കോടതി നിരീക്ഷിച്ചു. ആരോപണവിധേയവരായവര്‍ പോലീസിനു വിവരം നല്‍കുന്നവരാണെന്നതിനാല്‍ അവര്‍ കുറ്റംചെയ്തിട്ടില്ലെന്നു കരുതാനാവില്ല. ഈ സാഹചര്യത്തിലാണു വിചാരണ തുടരാനും അതുവരെ സിബിഐ റിപ്പോര്‍ട്ട് മാറ്റിവയ്ക്കാനും കോടതി തീരുമാ നിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.