മോദിയുടെ ഭാര്യ രാംദേവിന്റെ ആശ്രമത്തില്‍
Friday, April 25, 2014 11:30 PM IST
ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഭാര്യയാണെന്ന് അംഗീകരിച്ചതിനുശേഷം സ്വന്തം ഗ്രാമത്തില്‍ നിന്ന് അപ്രത്യക്ഷയായ യശോദ ബെന്‍ യോഗാ ഗുരു ബാബാ രാംദേവിന്റെ ആശ്രമത്തില്‍ കര്‍ശന സുരക്ഷാ വലയത്തില്‍ കഴിയുകയാണെന്നു റിപ്പോര്‍ട്ട്. തീര്‍ഥാടനത്തിലാണെന്നു പ്രചരിപ്പിച്ചു ഗ്രാമത്തില്‍നിന്നു മാറ്റി നിര്‍ത്തിയ യശോദാ ബെന്‍ ഇനി തെരഞ്ഞെടുപ്പു ഫലത്തിനു ശേഷമേ പുറം ലോകം കാണൂ എന്നാണ് അഭ്യൂഹം.

കഴിഞ്ഞ പത്തിനു ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വഡോദരയില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു യശോദാ ബെന്‍ ഭാര്യയാണെന്നു അംഗീകരിച്ചത്. അതിനടുത്ത ദിവസമാണ് അവരെ ഗുജറാത്തിലെ ഗ്രാമത്തില്‍നിന്നു കാണാതായത്.


മോദിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു യശോദയെ കാണാന്‍ പാഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് അവര്‍ ചതുര്‍ധാം തീര്‍ഥാടനത്തിലാണെന്നാണു ബന്ധുക്കള്‍ അറിയിച്ചത്. മേയ് 17നു മാത്രമേ യശോദാ ബെന്‍ നാട്ടില്‍ തിരിച്ചെത്തുകയുള്ളൂവെന്നായിരുന്നു ബന്ധുക്കളുടെ വിശദീകരണം. മോദിയുടെ വിവാഹ വിശേഷം വിവാദമാകാതിരിക്കാന്‍ പാര്‍ട്ടി ഉന്നത നേതൃത്വം ഇടപെട്ടു യശോദ ബെന്നിനെ സുരക്ഷിത താവളത്തിലേക്കു മാറ്റിയതാണെന്നു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.