ദുംകയില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ പോരാട്ടം
ദുംകയില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ പോരാട്ടം
Thursday, April 24, 2014 12:16 AM IST
ജാര്‍ഖണ്ഡിലെ ഏറ്റവും ഉന്നത രായ നേതാക്കളുടെ പോരാട്ടത്തിനാണു ദുംക മണ്ഡലം വേദിയാകുന്നത്. സിറ്റിംഗ് എംപിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനുമായ ഷിബു സോറന്‍ എട്ടാം വിജയം തേടുമ്പോള്‍ വഴിമുടക്കാന്‍ മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(പ്രജാതാന്ത്രിക്) നേതാവുമായ ബാബുലാല്‍ മറാന്‍ഡി രംഗത്തുണ്ട്. ഇരുവരുടെയും പ്രതീക്ഷ തെറ്റിക്കാന്‍ ബിജെപിയുടെ സുനില്‍ സോറനും.

കൊദേര്‍മയിലെ സിറ്റിംഗ് എംപിയായ ബാബുലാല്‍ മറാന്‍ഡിയാണു ജാര്‍ഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി. ബിജെപിക്കാരനായ മറാന്‍ഡി പിന്നീട് പാര്‍ട്ടി വിട്ട് ജെവിഎം രൂപവത്കരിച്ചു. ജാര്‍ഖണ്ഡ് ജനതയെ ജെഎംഎം വഞ്ചിച്ചുവെന്നാണു മറാന്‍ഡിയുടെ ആക്ഷേപം. എന്നാല്‍, ഇതിലൊന്നും ഷിബു സോറന്‍ കുലുങ്ങുന്നില്ല. വിജയം ഉറപ്പെന്നാണു ഷിബു സോറന്റെ അനുയായികളുടെ പക്ഷം.


ബിജെപി സ്ഥാനാര്‍ഥി സുനില്‍ സോറനുവേണ്ടി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയിരുന്നു. ദുംക ലോക്സഭാ മണ്ഡലത്തിലെ ആറു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണം ജെഎംഎമ്മിന്റെ കൈവശമാണ്. ഒരു സീറ്റ് ബിജെപിയും ജയിച്ചിട്ടുണ്ട്. 1980ലാണു ഷിബു സോറന്‍ ദുംകയില്‍ ആദ്യമായി വിജയിക്കുന്നത്.

1984ല്‍ പരാജയപ്പെട്ട സോറന്‍ 1989, 1991,1996 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 1998ല്‍ ബാബുലാല്‍ മറാന്‍ഡിയോടു പരാജയപ്പെട്ടു. 2002ല്‍ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച സോറന്‍ 2004, 2009 തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.