കേജരിവാള്‍ ഹാജരായില്ലെങ്കില്‍ നടപടിയെന്നു സുപ്രീംകോടതി
കേജരിവാള്‍ ഹാജരായില്ലെങ്കില്‍ നടപടിയെന്നു സുപ്രീംകോടതി
Sunday, April 20, 2014 12:47 AM IST
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ മകന്‍ അമിത് സിബല്‍ സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ കേജരിവാള്‍ അടക്കമുള്ള നാലു പേര്‍ ഈ മാസം 24നു മുമ്പു നേരിട്ടു ഹാജരായില്ലെങ്കില്‍ നടപടിയെടുക്കുമെന്നു മെട്രോപോളിറ്റന്‍ കോടതിയുടെ മുന്നറിയിപ്പ്. കേജരിവാളിനുവേണ്ടി കേസില്‍ ഹാജരായ അഭിഭാഷകനെയാണ് മജിസ്ട്രേട്ട് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍, മനീഷ് സിസോഡിയ, ഷാസിയ ഇല്‍മി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇന്നലെ കോടതിയില്‍ ഹാജരാകാതിരുന്നതിന് കേജ്രിവാള്‍ ഒഴിച്ചുള്ളവര്‍ക്കു കോടതി 2500 രൂപ വീതം പിഴയിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേജരിവാള്‍ സ്ഥാനാര്‍ഥിയായതിനാലാണ് പിഴയിടാത്തതെന്നും കോടതി വ്യക്തമാക്കി.


പിതാവിന്റെ പദവി ദുരുപയോഗം ചെയ്ത അഭിഭാഷകന്‍ കൂടിയായ അമിത് സിബല്‍ ടെലികോം കമ്പനികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായെന്ന് ആം ആദ്മി നേതാക്കള്‍ ആരോപിച്ചെന്നാണു പരാതി. നേതാക്കളുടെ പരാമര്‍ശത്തിനെതിരേ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അമിത് കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.