കല്‍ക്കരിപ്പാടം: പരേഖിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തേക്കും
Thursday, April 17, 2014 11:24 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ക്രമക്കേടുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തല്‍ നടത്തിയ കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി പി.സി. പരേഖിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തേക്കും. പരേഖിനെ നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും അന്നു പറയാത്ത വിവരങ്ങള്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണു പരേഖിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സിബിഐ നീക്കം തുടങ്ങിയിരിക്കുന്നത്. ക്രമക്കേടുകള്‍ നടന്നിട്ടുണ്െടന്നു കണ്െടത്തിയ താലാബിര ബ്ളോക്കുകളുമായി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്.

എന്നാല്‍, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാര്‍ മംഗളം ബിര്‍ളയെ ചോദ്യം ചെയ്യുന്നതിനു സമന്‍സയയ്ക്കാന്‍ സിബിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആദിത്യ ബിര്‍ള ഗ്രൂപ്പിലെ ഹിന്‍ഡാല്‍കോയ്ക്കു കല്‍ക്കരി ബ്ളോക്കുകള്‍ സ്വന്തമാക്കുന്നതിനായി ക്രമക്കേടുകള്‍ നടത്തിയെന്നു കണ്െടത്തിയതിനെ തുടര്‍ന്നാണു ബിര്‍ളയെയും മന്ത്രാലയം മുന്‍ സെക്രട്ടറി പി.സി. പരേഖിനെയും പ്രതികളാക്കി സിബിഐ കേസ് രജിസ്റര്‍ ചെയ്തത്.


എന്നാല്‍, കല്‍ക്കരി ബ്ളോക്കുകള്‍ അനുവദിച്ചത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്നും മുന്‍ കേന്ദ്രമന്ത്രിമാരായ ഷിബു സോറനും ദസരി നാരായണ റാവുവും പരസ്യ ലേലത്തെ എതിര്‍ക്കുകയായിരുന്നുവെന്നും പരേഖ് എഴുതിയ പുസ്തകത്തില്‍ ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരെയും സിബിഐ ചോദ്യം ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.