സച്ചാര്‍ കേസില്‍ കക്ഷിചേരും
Thursday, April 17, 2014 10:54 PM IST
ന്യൂഡല്‍ഹി: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഭരണഘടനാവിരുദ്ധമാണെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ കേസില്‍ കക്ഷി ചേരാന്‍ കേരളാ സ്റ്റേറ്റ് ലോയേഴ്സ് ഫോറം അപേക്ഷ സമര്‍പ്പിച്ചു.സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പദ്ധതികളില്‍ വരുന്ന പ്രീ മെട്രിക്കുലേഷന്‍ സ്കോളര്‍ഷിപ്പും മറ്റു ആനുകൂല്യങ്ങളും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണൊണു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.

മുസ്ലിംകള്‍ക്കു മാത്രം ഗുണം ലഭിക്കുന്ന രീതിയിലാണു കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുതെന്നും ഇതു നിയമ വിരുദ്ധവും മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതുമാണെന്ന് ഗുജറാത്ത് വാദിക്കുന്നു. പദ്ധതി ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നയം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും അവര്‍ വാദിക്കുന്നുണ്ട്. പദ്ധതിയെ എതിര്‍ത്ത ഗുജറാത്ത് സര്‍ക്കാരിനെതിരേ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ശക്തമായി രംഗത്തെത്തിയിരുന്നു.


മുസ്ലിംകളുടെ സ്ഥിതി ഗുജറാത്തില്‍ പരിതാപകരമാണെന്നായിരുന്നു കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരുന്നത്.

2002ലെ വംശഹത്യ മുസ്ലിംകളെ മുഖ്യധാരയില്‍ നന്നകറ്റുന്നതില്‍ വലിയ പങ്കുവഹിച്ചെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വാദം 2013 ഫെബ്രുവരിയില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് തള്ളിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.