ഹസാരിബാഗില്‍ ബഹുകോണ മത്സരം
Tuesday, April 15, 2014 12:24 AM IST
ഹസാരിബാഗ്(ജാര്‍ഖണ്ഡ്): ഹസാരിബാഗ് ലോക്സഭാമണ്ഡലത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ 20 സ്ഥാനാ ര്‍ഥികളാണു മാറ്റുരയ്ക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ഥിയും യശ്വന്ത് സിന്‍ഹയുടെ മകനുമായ ജയന്ത് സിന്‍ഹയ്ക്കെതിരേ കോണ്‍ഗ്രസ്, ജെവിഎം-പി, എജെഎസ്യു പാര്‍ട്ടികള്‍ കൈകോര്‍ത്തുകഴിഞ്ഞു. ജയന്ത് ഹാര്‍വാഡ് ബിസിനസ് സ്കൂളില്‍നിന്നു ബിരുദം നേടിയിട്ടുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹസാരിബാഗിലെ എംഎല്‍എയുമായ സൌരവ് നരേന്‍ സിംഗ്, എജെഎസ്യുവിന്റെ ലോക്നാഥ് മഹതോ, ജെവിഎ-പിയുടെ എ.കെ. മിശ്ര, സിപിഐ നേതാവും മുന്‍ എംപിയുമായ ഭുവനേശ്വര്‍ പ്രസാദ് മേത്ത എന്നിവരാണ് ഹസാരിബാഗിലെ ശക്തരായ സ്ഥാനാര്‍ഥികള്‍. 14,91,148 വോട്ടര്‍മാരാണ് ഹസാരിബാഗിലുള്ളത്.


1882 പോളിംഗ് സ്റേഷനുകള്‍ മാവോയിസ്റ് ഭീഷണിയുള്ളതാണ്. അവയില്‍ 549 എണ്ണം അതീവസുരക്ഷാമേഖലയും.

2009 ല്‍ ബിജെപിയുടെ യശ്വന്ത് സിന്‍ഹ 2,19,810 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ സൌരവ് നരേന്‍ സിംഗിനെ പരാജയപ്പെടുത്തിയത്. 2004ല്‍ സിപിഐയുടെ ഭുവനേശ്വര്‍ പ്രസാദ് മേത്ത, യശ്വന്ത് സിന്‍ഹയെ പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.