ചൈനയുടെ കൈയേറ്റം: പരിഹാരചര്‍ച്ചകള്‍ പുരോഗമിക്കുന്നു
Sunday, April 21, 2013 12:01 AM IST
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ദൌലത് ബേഗ് ഓള്‍ഡി പ്രവിശ്യയില്‍ ചൈനീസ് സൈനികര്‍ കടന്നുകയറി ടെന്റ് കെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 15നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ അമ്പതോളം സൈനികര്‍ ഇന്ത്യയുടെ നിയന്ത്രണരേഖ പിന്നിട്ടു പത്തുകിലോമീറ്ററോളം ഉള്ളിലേക്കു കയറി ടെന്റ് കെട്ടിയത്. ഇന്ത്യയാണ് ഇക്കാര്യം ചൈനയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.


വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിലെ അതിര്‍ത്തികാര്യ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തുന്നത്. നിയന്ത്രണരേഖ സംബന്ധിച്ചു തര്‍ക്കം നിലനില്ക്കുന്ന പ്രദേശമായതിനാലാണു ചര്‍ച്ചകള്‍ വേണ്ടിവരുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.