സംസ്ഥാനത്തു കേന്ദ്ര സഹായത്തോടെ ടൂറിസം പദ്ധതി
Tuesday, April 2, 2013 12:16 AM IST
ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രധാനപ്പെട്ട കായല്‍ മേഖലയായി ആലപ്പുഴ കായല്‍ സര്‍ക്യൂട്ടിനെ മാറ്റിയെടുക്കാന്‍ 47.62 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി കെ. ചിരഞ്ജീവി അറിയിച്ചു.

അരൂക്കുറ്റി, തണ്ണീര്‍മുക്കം, പള്ളാത്തുരുത്തി, നെടുമുടി, കഞ്ഞിപ്പാടം, തോട്ടപ്പള്ളി, കായംകുളം എന്നിവിടങ്ങളില്‍ ഹൌസ്ബോട്ട് ടെര്‍മിനലുകള്‍ ആരംഭിക്കുന്നതിലും വട്ടക്കായല്‍ വെസ്റ്, കരുമാടി വിളക്കുമരം എന്നിവിടങ്ങളില്‍ രാത്രികാലങ്ങളില്‍ ബോട്ടുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ടെര്‍മിനലുകള്‍ ആരംഭിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. വയംകരച്ചിറ, പാണ്ടി, താഴുപ്പ്, കുതിരവട്ടംചിറ എന്നീ പ്രദേശങ്ങളുടെ വികസനത്തിനും അര്‍ത്തുകല്‍, തോട്ടപ്പള്ളി എന്നിവിടങ്ങളിലെ കടല്‍ത്തീര വികസനത്തിനും ആലപ്പുഴ പട്ടണത്തിന്റെ വികസനത്തിനും ഈ പദ്ധതിയില്‍ പണം വകയിരുത്തിയിട്ടുണ്ട്.


ആദ്യ ഇന്‍സ്റാള്‍മെന്റായി 2.38 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റ് പദ്ധതിക്കു വേണ്ട സ്ഥലം സൌജന്യമായി നല്‍കുന്നതിനൊപ്പം മറ്റു സൌകര്യങ്ങളും ലഭ്യമാക്കും. സ്വകാര്യ വ്യക്തികളുടെയോ, ട്രസ്റുകളുടെയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ യാതൊരു കാരണവശാലും പദ്ധതി തുക ചെലവഴിക്കാന്‍ പാടില്ല. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ടൂറിസം മന്ത്രാലയത്തിലെ ഒരംഗവും അംഗങ്ങളായ ഒരു മോണിറ്ററിംഗ് കമ്മിറ്റി പദ്ധതിയുടെ നടത്തിപ്പ് അവലോകനം ചെയ്യുന്നതാണ്. 36 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.