ശബരിമല നട ഇന്നു തുറക്കും, ഭക്തർ യാത്ര ഒഴിവാക്കാൻ നിർദേശം
ശബരിമല നട ഇന്നു തുറക്കും, ഭക്തർ യാത്ര ഒഴിവാക്കാൻ നിർദേശം
Tuesday, August 14, 2018 1:19 AM IST
പത്തനംതിട്ട: നിറപുത്തരി മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്നു തുറക്കുമെങ്കിലും പന്പയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭക്തരുടെ യാത്ര ഒഴിവാക്കാനുള്ള നിർദേശവുമായി ദേവസ്വം ബോർഡ്.

പന്പയിൽ ജലം നിറഞ്ഞുകിടക്കുന്നതിനാൽ സന്നിധാനത്തേക്കുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്. പന്പ, കക്കി ഡാമുകളുടെ ഷട്ടറുകൾ തുറന്നു കൂടുതൽ ജലം ഒഴുക്കിവിടുന്നതിനാൽ ജലനിരപ്പ് നിയന്ത്രണ വിധേയമായിട്ടില്ല. അതിനാൽ പമ്പയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു ജില്ലാ ഭരണകൂടവും പോലീസും രംഗത്തെത്തി.

അയ്യപ്പഭക്തര്‍ ശബരിമല അയ്യപ്പദര്‍ശനത്തിനും നിറപുത്തരി പൂജകള്‍ തൊഴാനുമായി വരുന്നതു തത്കാലം ഒഴിവാക്കണമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു. പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്കു നദി കടന്നു പോകാന്‍ ആവില്ല. അയ്യപ്പഭക്തര്‍ക്കു ശബരിമലയിലേക്കു പോകുന്നതിനുള്ള പമ്പാനദിക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്.

മണ്ഡപത്തിൽ വെള്ളം

പമ്പയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നദി കടന്ന് അയ്യപ്പഭക്തര്‍ക്കു ശബരിമലയിലേക്കു പോകാന്‍ സാധിക്കില്ല. മുന്‍കരുതല്‍ നടപടിയായും ദുരന്തങ്ങള്‍ ഒഴിവാക്കാനുമായാണ് അയ്യപ്പഭക്തരോടു ജലനിരപ്പ് താഴുന്നതു വരെ ശബരിമല യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ പറഞ്ഞു. പമ്പാനദിയില്‍ ജലനിരപ്പ് കൂടുന്നതല്ലാതെ കുറയുന്നില്ല. അപകടകരമാംവിധം ഒഴുക്ക് പമ്പാനദിയില്‍ ഉണ്ട്.

ട്രാൻസ്ഫോർമറും വെള്ളത്തിൽ

പന്പയിൽ വെള്ളം കയറി വ്യാപകമായി ചെളിയാണ്. കടകളിലും കെട്ടിടങ്ങളിലും വെള്ളം കയറിക്കിടക്കുകയാണ്. അപകടകരമായ രീതിയിൽ കുഴികളും രൂപപ്പെട്ടു. ജലവിതരണവും വൈദ്യുതിവിതരണവും തടസപ്പെട്ടിരിക്കുകയാണ്. ട്രാൻസ്ഫോർമർ അടക്കം മുങ്ങിക്കിടക്കുന്നതിനാൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല.


ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി പമ്പയില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പമ്പയില്‍ പോലീസ് ബാരിക്കഡ് സ്ഥാപിച്ചും വടം കെട്ടിയും അപകട മുന്നറിയിപ്പ് നല്‍കിയും അയ്യപ്പഭക്തര്‍ക്കു സ്ഥിതിഗതി കൈമാറാന്‍ സജ്ജവുമാക്കിയിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിച്ചു പമ്പയില്‍ എത്തുന്നവരെ തിരിച്ചയയ്ക്കാനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

പാലത്തിന്‍റെ സുരക്ഷ ആശങ്കയിൽ

ശബരിമല നട നിറപുത്തരിക്കായി തുറക്കുന്ന സാഹചര്യത്തില്‍ ഡാമിന്‍റെ ഷ്ടറുകള്‍ അടച്ചു തീര്‍ഥാടനം സുഗമമാക്കുന്നത് സംബന്ധിച്ച് ഇന്നലെ വൈകുന്നേരം പന്പയിലെത്തിയ മന്ത്രി മാത്യു ടി. തോമസും ജില്ലാ കളക്ടർ പി.ബി. നൂഹും വിലയിരുത്തൽ നടത്തി. എന്നാല്‍, നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമുകളുടെ ഷട്ടറുകള്‍ അടയ്ക്കുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നു ഡാം സുരക്ഷാ അധികൃതര്‍ അറിയിച്ചു.

തീർഥാടകർക്കു നിയന്ത്രണം

കോട്ടയം: പന്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ശബരിമല തീർഥാടകർക്കു പന്പ, അഴുത നദികളിൽ ഇറങ്ങുന്നതിൽ നിയന്ത്രണം. കണമല, പന്പ കടവുകളിൽ കുളിക്കാൻ തീർഥാടകരെ അനുവദിക്കില്ല.

കക്കി, ആനത്തോട് ഡാമുകൾ ഉൾപ്പെടെ ശബരിഗിരി പദ്ധതിയുടെ ഡാമുകളുടെല്ലാം തുറന്നിരിക്കുകയാണ്. പന്പയിലും ത്രിവേണിയിലും കടവുകളും പാലങ്ങളും മുങ്ങിയതിനാൽ അവിടെയും നിയന്ത്രണമുണ്ടാകും. പന്പാതീരത്ത് വിരിവയ്ക്കുന്നതിലും നിയന്ത്രണമേർപ്പെടുത്തും. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കു നിലയ്ക്കലിൽ താമസ സൗകര്യം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.