റോബിനു വൃക്കയെത്തിയതു തിരുവനന്തപുരത്തുനിന്ന്
റോബിനു വൃക്കയെത്തിയതു തിരുവനന്തപുരത്തുനിന്ന്
Tuesday, August 14, 2018 1:03 AM IST
തിരുവല്ല: ഇടുക്കി ജില്ലയിലെ വലിയതോവാളയിൽ മേപ്പുറത്ത് വീട്ടിലെ റോബിന് ഇതു പുനർജന്മം. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ആശ്രമം കുളങ്ങര വീട്ടിൽ ആശ്രമം സജീവിന്‍റെ ഭാര്യ ലീന(42)യുടെ ഒരു വൃക്കയാണ് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന റോബിനു ലഭിച്ചത്.

കടുത്ത തലവേദനയെത്തുടർന്ന് ലീനയെ കഴിഞ്ഞ മൂന്നിനു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പിറ്റേ ദിവസം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും തലവേദന കുറയാത്തതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെ തലച്ചോറിന്‍റെ പ്രവർത്തനം നിലച്ചു മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ലീനയുടെ ഭർത്താവും സഹോദരനും അവയവദാനത്തിനു സമ്മതം അറിയിക്കുകയും വൃക്ക പുഷ്പഗിരിയിൽ ചികിത്സയിൽ കഴിയുന്ന റോബിന് അനുയോജ്യമെന്നു കണ്ട് പുഷ്പഗിരിയിലേക്കു കൊണ്ടുപോകാൻ ക്രമീകരണം ചെയ്യുകയുമായിരുന്നു.

സർക്കാരിന്‍റെ മൃതസഞ്ജീവിനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് 2013 മുതൽ കാത്തിരിക്കുകയായിരുന്നു റോബിനും (35) കുടുംബവും. ഏഴു വർഷമായി ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കർഷക കുടുംബാംഗമായ റോബിനു പ്രതീക്ഷ നല്കുന്ന വാർത്തയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നെത്തിയത്.


ലീനയുടെ വൃക്ക റോബിന് അനുയോജ്യമെന്നു കണ്ടു പ്രവർത്തനം പെട്ടെന്ന് ഏകോപിപ്പിച്ചു. നെഫ്രോളജി ഡോക്ടർ സുബാഷ് ബി. പിള്ള, മെഡിക്കൽ കോഓർഡിനേറ്റർ എബി മുതുകാട്ടിൽ, ഡ്രൈവർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ രാത്രി 12ഓടെ തിരുവനന്തപുരത്തുനിന്നു വൃക്കയുമായി പുറപ്പെട്ട് 1.25ന് പുഷ്പഗിരിയിലെത്തി. പുലർച്ചെ രണ്ടോടെ ആരംഭിച്ച ശസ്ത്രക്രിയ മൂന്നര മണിക്കൂർകൊണ്ടാണു പൂർത്തിയായത്. യൂറോളജിസ്റ്റ് ഡോ. നെബു ഐസക്, ഡോ. രാഹുൽ, വാസ്കുലർ സർജൻ ഡോ. വിഷ്ണു, അനസ്തേഷ്യസ്റ്റ് ഡോ. മേരി മാമ്മൻ എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കി. വഴിയിലുടനീളം കേരളാ പോലീസ് യാത്രയ്ക്കു വഴിയൊരുക്കി. കേരള ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്നീഷൻസ് അസോസിയേഷനും വിവിധ സ്ഥലങ്ങളിൽ ക്രമീകരണങ്ങളുമായി രംഗത്തുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.