മഴക്കെടുതിക്കിടെ വള്ളംകളി വേണോയെന്നു ഹൈക്കോടതി
മഴക്കെടുതിക്കിടെ വള്ളംകളി വേണോയെന്നു ഹൈക്കോടതി
Tuesday, August 14, 2018 1:02 AM IST
കൊച്ചി: കേരളം കാലവർഷക്കെടുതിയുടെ ദുരന്തം അനുഭവിക്കുന്പോൾ പണം ചെലവഴിച്ചു വള്ളംകളികൾ നടത്തേണ്ടതുണ്ടോയെന്നു ഹൈക്കോടതി. മാന്നാർ, നീരേറ്റുപുറം വള്ളംകളികൾക്കു പോലീസ് സംരക്ഷണം തേടി സംഘാടകർ നൽകിയ ഹർജികൾ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. നീരേറ്റുപുറത്തു രണ്ടു സംഘാടകസമിതികൾ തമ്മിൽ തർക്കമുണ്ടെന്നും ഇരുകൂട്ടർക്കും പോലീസ് സംരക്ഷണം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി നീരേറ്റുപുറം വള്ളംകളിയുടെ സംഘാടകസമിതിക്കു ഹർജി പിൻവലിക്കാൻ അനുമതി നൽകി. മാന്നാറിലെ വള്ളംകളിക്കു പോലീസ് സംരക്ഷണം തേടിയുള്ള ഹർജി തീർപ്പാക്കുകയും ചെയ്തു.


മഴക്കെടുതി ദുരന്തം നേരിടാൻ കേന്ദ്ര സർക്കാരിന്‍റെ സഹായം തേടിയിരിക്കുകയാണു കേരള സർക്കാർ. ഈ ഘട്ടത്തിൽ മഴക്കെടുതി മുൻനിർത്തി ഇത്തരം മത്സരങ്ങൾ ഒഴിവാക്കുകയാണു വേണ്ടതെന്നു ഹൈക്കോടതി വാക്കാൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.